'ഓപ്പറേഷൻ സിന്ദൂർ 2.0'ന് ഇന്ത്യ സജ്ജമാണെന്ന് കരസേനാമേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുതയിൽ താൽക്കാലികവിരാമം ഉണ്ടായിട്ടുണ്ടെങ്കിലും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തെയും നേരിടാൻ സൈന്യം അതീവ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഓപ്പറേഷൻ സിന്ദൂർ 2.0 നടപ്പിലാക്കാൻ കരസേനയും വ്യോമസേനയും നാവികസേനയും സജീവമായി തയ്യാറെടുക്കുന്നുണ്ടെന്ന് ജനറൽ ദ്വിവേദി അറിയിച്ചു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ യുദ്ധമുറകളുടെ ആവശ്യകതകൾക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഇപ്പോൾ പ്രത്യേക ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധക്കളങ്ങൾ അത്യന്തം സുതാര്യമാണെന്നും നിരീക്ഷണ സംവിധാനങ്ങളുടെ കരുത്തിൽ ശത്രുക്കളുടെ ഓരോ നീക്കവും 24 മണിക്കൂറും തത്സമയം അറിയാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റലിജൻസ് കഴിവുകൾ വർദ്ധിച്ചതോടെ അതിർത്തി മേഖലകളിലെ സൈനിക വിന്യാസത്തിലും ആസൂത്രണത്തിലും കൂടുതൽ ജാഗ്രതയും സുരക്ഷയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം ഒന്നടങ്കം വിശ്വസനീയമായ വിവരസ്രോതസ്സുകളിൽ വിശ്വാസമർപ്പിക്കുന്നത് വിജയത്തിന് അത്യന്താപേക്ഷിതമാണ്. ജനങ്ങൾക്കിടയിലുള്ള വിശ്വാസവും ഐക്യവുമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Maharashtra | Indian Army Chief General Upendra Dwivedi says, "Operation Sindoor is still continuing. There is a temporary cessation of hostilities. The Indian Army and all three services are preparing well for Operation Sindoor 2.0, if it takes place. Presently, we are… pic.twitter.com/3lEc8uXA5N
— ANI (@ANI) May 30, 2026
Content Highlights: Army Chief General Upendra Dwivedi confirms Operation Sindoor is underway.