ആരുമറിഞ്ഞില്ല, ശര്‍ക്കരപ്പന്തലില്‍ തേന്മഴ ചൊരിയും പാടിയ ആ ഗായികയുടെ വേര്‍പാട്

എ.പി.കോമള
എ.പി.കോമള

റവിയുടെ മായാതീരത്തായിരുന്നു വര്‍ഷങ്ങളോളം എ പി കോമള. ചുറ്റും ചിതറിവീണ ഓര്‍മ്മത്തുണ്ടുകള്‍ പെറുക്കിയെടുത്തു കൂട്ടിവെക്കാനാവാതെ വലയുമ്പോഴും സ്വരസ്ഥാനങ്ങള്‍ മാത്രം മറന്നില്ല അവര്‍. പാടുന്ന പാട്ടുകളില്‍ ശ്രുതിയും ലയവും താളവും സാഹിത്യവും കിറുകൃത്യം. സംഗീതം അത്രകണ്ട് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് കൊണ്ടാവാം.

ഒടുവില്‍ ഒരു നാള്‍  അധികമാരുമറിയാതെ കോമള  മരണത്തിന് കീഴടങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തപോലുമായില്ല എന്നതാണ് ഏറ്റവും വേദനാജനകം. കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു എണ്‍പത്തൊമ്പതാം വയസ്സില്‍ കോമളയുടെ വിയോഗം. ചെന്നൈയിലെ ചുരുക്കം ചില പത്രങ്ങളുടെ അപ്രധാനമൂലകളിലെങ്ങോ ഒതുങ്ങിപ്പോയ ആ മരണം മലയാള മാധ്യമങ്ങള്‍ അറിഞ്ഞുവോ എന്നുപോലും സംശയം. വിധിനിയോഗം പോലെ ഒരു അന്വേഷണത്തിനൊടുവില്‍ ആ ദുഃഖ വാര്‍ത്ത കണ്ടെത്തിയതും പങ്കുവെച്ചതും സുഹൃത്തും എഴുത്തുകാരിയും സിനിമാഗവേഷകയുമായ വിജയരാജമല്ലികയാണ്. 

Content Highlights: A.P. Komala, the voice behind the iconic `Sharkarappanthale Thenmazha Choriyum`, passed away in Apri

Continue reading