‘പൊള്ളുന്ന ചുംബനത്തിന്റെ നനവ് ഇപ്പോഴുമുണ്ട് നെറ്റിയിൽ, പാട്ട് കാതിലും’

ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവൊത്ത കൈപ്പടയിൽ ലളിതസുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെക്കുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങളാകും ഏറെയും.
അവസാനകാലത്തയച്ച കത്തുകളിലൊന്നിൽ അദ്ദേഹംഎഴുതി:'പ്രായം ഏറിവരുന്നു. കണ്ണൊന്ന് ചിമ്മിത്തുറക്കുമ്പോഴേക്കും തൊണ്ണൂറുകാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു എന്നൊരു തോന്നൽ. കഴിയുന്നതും വേഗം പോകണം. ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ. ആഗ്രഹം സഫലമാക്കേണ്ടത് ഈശ്വരനാണ്. കുട്ടി അതിനുവേണ്ടി പ്രാർത്ഥിക്കണം.'
Content Highlights: Explore the profound life and thoughts of a man known through postcards, letters, and a shared love for music. His wisdom on life, loss, and finding joy.