'കഥകളില്‍ വാഴ്ത്തപ്പെട്ട പുണ്യാളന്‍മാര്‍ മാത്രം മതിയോ, പുരുഷാധിപത്യ പന്നികളുടേത് കൂടിയല്ലേ ഈ ലോകം?'

മലയാളസാഹിത്യത്തിൽ തൻേറതായൊരു തട്ടകം പണിത എഴുത്തുകാരനാണ് കെ.പി രാമനുണ്ണി. സൂഫി പറഞ്ഞ കഥയും ജീവിതത്തിൻെറ പുസ്തകവും ചരമവാർഷികവും ഹൈന്ദവവും വേറിട്ടതാവുന്നത് കൃതികൾ കൈകാര്യം ചെയ്ത പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ടാണ്. കഥയെഴുത്തിലെ രാമനുണ്ണി തച്ചിനോടുള്ള യോജിപ്പിനേക്കാളേറെ വിയോജിപ്പാണ് ഈ അഭിമുഖത്തിൻെറ കാതൽ. രാമനുണ്ണിയുടെ ഇടശ്ശേരിക്കാറ് എന്ന കഥാസമാഹാരത്തെ മുന്‍നിര്‍ത്തി നടത്തിയ അഭിമുഖം.
കൊച്ചിന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് എക്സലന്‍സിലെ അയ്യപ്പദാസ് എന്ന പോയറ്റ് ഇന്‍ റസിഡന്റ്. നല്ല പദവിയാണ് 'ആസ്ഥാന, അല്ല, അസ്ഥാനകവി'ക്ക് നല്‍കിയത്. എഴുത്തുകാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'ദാരിദ്ര്യത്താല്‍ പുഴുക്കളായി പുളയുന്ന മനുഷ്യാത്മാക്കളുള്ള അട്ടപ്പാടി'യില്‍ നിന്നും വന്ന കവി അയ്യപ്പദാസ്. സാഹിത്യത്തെ ഒരു പ്രോഡക്ട് ആക്കി മാറ്റുന്ന അക്കാദമിക താല്‍പര്യങ്ങളെ എഴുത്തുകാരന്‍ ഇവിടെ തുറന്നുകാണിച്ചിരിക്കുന്നു. പോയറ്റ് ഇന്‍ റസിഡന്റായി വന്ന അയ്യപ്പദാസിലൂടെ ഒരു യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന തുടരന്‍ സംഭവങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം.- Chained Stories എന്നു വേണമെങ്കില്‍ പറയാം. സാഹിത്യരംഗത്തെ പുരസ്‌കാര മത്സരങ്ങള്‍ കഴിഞ്ഞ്, കാമ്പസ്സിലെ നായക്കൂട്ടങ്ങളെ താണ്ടി, മരംമുറിയും കിളിക്കൂടുകളും ഉടഞ്ഞ മുട്ടകളും തരണം ചെയ്ത് സാങ്കേതികവത്ക്കരണം മൂലമുണ്ടാകുന്ന തൊഴിലില്ലായ്മ വരെ അയ്യപ്പദാസിന്റെ മാത്രം പ്രശ്നങ്ങളായി എത്തിനില്‍ക്കുന്നു. ജലത്തിന്റെ രൂപം പോലെയാണ് ചിലപ്പോള്‍ താങ്കളുടെ കഥ. എത്തിച്ചേരുന്ന പ്രതലത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കും കഥയും. താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ് കഥ.
Content Highlights: kp ramanunni interview shabitha edasserikkaru collected stories