ആണുങ്ങൾക്ക് വിരളമായേ പ്രവേശനമുളളൂ, ഞങ്ങൾ പെൺകുട്ടികൾ തന്നെ 'മുണ്ടുംമടക്കിക്കുത്തി' ഇറങ്ങുകയാണ് പതിവ്

#വത്സലാശേഖര്‍
തിരുവനന്തപുരം വിമൻസ് കോളേജ്
തിരുവനന്തപുരം വിമൻസ് കോളേജ്

പെണ്‍കുട്ടികള്‍ക്ക് സിലബസ്സിലുള്ളത് പഠിക്കാന്‍ മാത്രമല്ല, ജീവിതം കൂടി പഠിക്കാനുള്ള അസ്സല്‍ പാഠശാലയായിരുന്നു തിരുവനന്തപുരം വിമന്‍സ് കോളേജ്. ഞാന്‍ ഒരു മിക്‌സഡ് കോളേജിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ ഇത്രകണ്ട് വളരുമായിരുന്നോ എന്നത് സംശയമാണ്. ഞങ്ങളുടെ കോളേജിലെ എല്ലാ ആഘോഷങ്ങള്‍ക്കും, പ്രത്യേകദിനാചരണങ്ങളിലും മരത്തിലും മതിലിലും കയറി ബാനറും കൊടിതോരണങ്ങളും കെട്ടിയിരുന്നത് ഞങ്ങള്‍ തന്നെയായിരുന്നു. പെണ്‍കുട്ടികളെക്കൊണ്ട് അതൊന്നുമാവില്ല എന്നൊരു സംഗതി അവിടെയില്ലല്ലോ. എല്ലാ കോളേജും നിര്‍ബന്ധമായും അല്ലാതെയും നടത്തിയിരിക്കേണ്ടതായ എല്ലാ പരിപാടികളും ഞങ്ങള്‍ക്കും ബാധകമാണല്ലോ. മിക്‌സഡ് കോളേജില്‍ ആണ്‍കുട്ടികളെ ആശ്രയിച്ചിരുന്ന കാര്യങ്ങള്‍ക്കൊക്കെ ഇവിടെ ഞങ്ങള്‍ തന്നെ 'മുണ്ടുംമടക്കിക്കുത്തി' ഇറങ്ങിത്തിരിക്കുകയാണ് പതിവ്. ഞങ്ങളുടെ കോളേജിലേക്ക് ആണുങ്ങള്‍ക്ക് വളരെ വിരളമായേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അതിനും കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമായിരുന്നു. അതിഥികളായിട്ടോ, പരിപാടി അവതരിപ്പിക്കാനോ അങ്ങനെയെന്തെങ്കിലും. അക്കാലത്ത് ഞങ്ങളുടെ കോളേജിലേക്ക് പ്രവേശനം ലഭിച്ചിരുന്ന ഒരാള്‍ സംഗീതജ്ഞന്‍ എം.ജി രാധാകൃഷ്ണനായിരുന്നു. അദ്ദേഹത്തിന്റെ സഹോദരി ഡോ. ഓമനക്കുട്ടി മ്യൂസിക് വിഭാഗം പ്രൊഫസറായിരുന്നു. കോളേജിലെ പരിപാടികളോടനുബന്ധിച്ചുള്ള സംഗീതപരിപാടികള്‍ സംവിധാനം ചെയ്യാനായി അദ്ദേഹം വരുമായിരുന്നു. 

Content Highlights: Valsala Sekhar Autobiography Pathayil Patharathe

Continue reading