വിവാദങ്ങളുടെ തോഴന്‍, ബി.ജെ.പിയുടെ സ്ഥിരം തലവേദന; സത്യപാല്‍ മാലിക്കിന്റെ ലക്ഷ്യമെന്ത്?

സത്യപാൽ മാലിക്ക്.ഫോട്ടോ:PTI
സത്യപാൽ മാലിക്ക്.ഫോട്ടോ:PTI

മോദി സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരുന്ന 2021 കാലം. ഗ്ലോബല്‍ ജാട്ട് ഉച്ചകോടിയിലേക്ക് മേഘാലയ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിന് ക്ഷണം ലഭിച്ചു. യോഗത്തില്‍ പങ്കെടുത്ത് കര്‍ഷകരെ പിന്തുണച്ചുകൊണ്ട് സത്യപാല്‍ മാലിക്ക് ഇങ്ങനെ പറഞ്ഞു. "നിങ്ങള്‍ക്ക് സിഖുകാരെ മറികടക്കാന്‍ കഴിയില്ല. ഗുരുവിന്റെ നാല് മക്കളും കൊല്ലപ്പെട്ടു. എന്നാല്‍ ഗുരു കീഴടങ്ങാന്‍ വിസമ്മതിച്ചു. സിഖ് സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബ്ലൂസ്റ്റാറിന് ഉത്തരവിട്ടതോടെ താന്‍ കൊല്ലപ്പെടുമെന്ന് ഇന്ദിര ഗാന്ധിക്ക് അറിയാമായിരുന്നു. അവര്‍ കൊല്ലപ്പെട്ടു. അതുകൊണ്ട് ഞാന്‍ വീണ്ടും പറയുകയാണ്. സിഖുകാരുടെ ക്ഷമ പരീക്ഷിക്കരുത്." സത്യപാല്‍ മാലിക്കിന്റെ ഈ പിന്തുണയ്ക്ക് വലിയ കൈയടിയാണ് അന്ന് കര്‍ഷക നേതാക്കളില്‍നിന്നും സിഖ്, ജാട്ട് സമുദായത്തില്‍നിന്നും ലഭിച്ചത്. ഇത് കേന്ദ്രസര്‍ക്കാരിനെ  പ്രതിരോധത്തിലാക്കുകയും ചെയ്തു.

ഭൂരിഭാഗ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നാവായി ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയുണ്ടാക്കുമ്പോള്‍ തങ്ങള്‍ നിയോഗിച്ച ഗവര്‍ണര്‍ ബി.ജെ.പിക്ക് തന്നെ തലവേദനയുണ്ടാക്കിയത് ഒരു പക്ഷെ സത്യപാല്‍ മാലിക്കിലൂടെ മാത്രമായിരിക്കും. കാരണം വിവാദങ്ങളുടെ തോഴനായിരുന്നു എന്നും സത്യപാല്‍ മാലിക്ക്. ഒരിടവേളയ്ക്ക് ശേഷം പുല്‍വാമ വിവാദ പ്രസ്താവനയിലൂടെ വീണ്ടും  വാര്‍ത്തയില്‍ ഇടം നേടുകയും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരിക്കുകയാണ് മാലിക്ക്. ഒടുവില്‍ മാലിക്കിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ. നോട്ടീസ് നല്‍കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ മാലിക്കിന്റെ വെളിപ്പെടുത്തലിന് പിന്നീല്‍ ഗൂഢലക്ഷ്യമുണ്ടെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും. വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഇതിനകം ആയുധമാക്കുകയും ചെയ്തിട്ടുണ്ട്

Content Highlights: satyapal malik's allegation about pulwama terrorist attack

Continue reading