അരനൂറ്റാണ്ടിലേറെയായി കത്തുന്ന ഗർത്തം, കൊടുംചൂടും തീയും; ഒടുവിൽ 'നരകത്തിലേക്കുള്ള വാതിൽ' അടയുന്നു

ദർവാസ മരുഭൂമിയിലെ ഗർത്തം | Photo: Getty Images
ദർവാസ മരുഭൂമിയിലെ ഗർത്തം | Photo: Getty Images

ടുവില്‍ 'നരകത്തിലേക്കുള്ള വാതില്‍' അടയുന്നു. നിഗൂഢതകളും അപകടവും ഒളിച്ച, പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന തുര്‍ക്‌മെനിസ്താനിലെ നരകച്ചൂട് അവസാനിക്കാന്‍ പോകുന്നു. തുര്‍ക്‌മെനിസ്താനിലെ കരാകം മരുഭൂമിയിലെ ദർവാസ് ഗ്രാമത്തില്‍ 50 വര്‍ഷങ്ങളിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന ഗര്‍ത്തം അവസാനഘട്ടത്തിലാണെന്നാണ് ശസ്ത്രജ്ഞര്‍ പറയുന്നത്. കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ദർവാസിന്റെ ശാപം ഒഴിയും. ഗര്‍ത്തത്തിലൂടെ പുറത്തുവരുന്ന പ്രകൃതിവാതകത്തിന്റേയും തീയുടേയും അളവ് കുറഞ്ഞതായാണ് തുര്‍ക്‌മെനിസ്താന്‍ ജൂണില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയത്. തീപടരാന്‍ കാരണമായ മീഥെയ്‌നിന്റെ അളവ് മൂന്നിലൊന്നായി കുഞ്ഞിട്ടുണ്ടെന്നാണ് ടെസ്‌ക് (TESC 2025) കോണ്‍ഫറന്‍സില്‍ രാജ്യം അറിയിച്ചിരിക്കുന്നത്. എന്താണ് നരകത്തിന്റെ വാതില്‍ എന്നറിയപ്പെടുന്ന ഈ ഗര്‍ത്തം? ശാശ്വതമായി ഈ ഗര്‍ത്തം അടയ്ക്കാന്‍ കഴിയുമോ? കഴിഞ്ഞ അരനൂറ്റാണ്ടായി അതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ എന്തൊക്കെയാണ്? 

നരകത്തിലേക്കുള്ള വാതില്‍, വഴി തുറന്നതെന്ത്? 

Content Highlights: Turkmenistan`s Darvaza gas crater, the `Door to Hell`, is finally showing signs of closing

Continue reading