5000 കിലോമീറ്റര്‍ നടന്നത് വെറുതെയായി; സംപൂജ്യം JSP, പ്രശാന്ത് കിഷോറിന് പിഴച്ചതെവിടെ?

ഒരിക്കൽപോലും വേദിയിൽ വരാതെ തിരഞ്ഞെടുപ്പുകളുടെ ഗതിമാറ്റിയ ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു പ്രശാന്ത് കിഷോറിന്. രാഷ്ട്രീയ തന്ത്രങ്ങളാൽ ആഖ്യാനങ്ങൾ മാറ്റിയെഴുതിയും മാറ്റിമറിച്ചും ജനങ്ങളുടെ മനസ്സിനെ സ്വാധീനിച്ച് തിരഞ്ഞെടുപ്പ് ഗോദയിലെ ഫലം എപ്പോഴും തനിക്ക് അനുകൂലമാക്കിയിരുന്ന ഒരു 'പ്രൈം' കാലഘട്ടം. എന്നാൽ, വോട്ടിങ് യന്ത്രത്തിനും പിന്നിൽ നിന്ന് മുന്നിലേക്കെത്തുമ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. അണിയറയിൽ നിന്ന് പ്രശാന്ത് കിഷോർ മുഖമായി. തന്ത്രങ്ങൾക്കപ്പുറം നിലപാട് നേരിട്ട് പറയേണ്ട സ്ഥിതിയായതോടെ അദ്ദേഹത്തിന് കാലിടറി.
ഗാന്ധിയും അംബേദ്കറുമുണ്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പതാകയിൽ. ആശയങ്ങളുടെ അടിത്തറ ഇതിൽനിന്ന വ്യക്തം. ഇതിന് പുറമെ, ബിഹാറൻ ഉൾനാട്ടിലെ താഴ്വരകളിലും ചുട്ടുപൊള്ളുന്ന ഹൈവേകളിലൂടെയും ഗ്രാമങ്ങളിലൂടെയാണ് തന്റെ ആശയവുമേന്തി പ്രശാന്ത് കിഷോർ നടന്നു. ഒന്നും രണ്ടുമല്ല, 5000 കിലോമീറ്ററുകളോളം. ജനങ്ങളോട് സംസാരിച്ചും അവരോട് ചോദ്യങ്ങൾ ചോദിച്ചും അദ്ദേഹം മുന്നേറി. പിന്നാക്ക സംസ്ഥാനമെന്ന ദുഷ്പേര് മാറ്റി ബിഹാറിനെ മുന്നേറ്റപാതയിൽ കൊണ്ടുപോകുമെന്ന് അദ്ദേഹം നയം പ്രഖ്യാപിച്ചു. ഒരുവശത്ത് ഇതെല്ലാം ചെയ്യുമ്പോഴും എവിടെയോ താനും ജനങ്ങളും തമ്മിലുള്ള അകലം നികത്തപ്പെടുന്നില്ല എന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ പ്രശാന്ത് കിഷോർ തിരിച്ചറിയുന്നുണ്ടാകാം.
Content Highlights: Prashant Kishor`s Jan Suraaj Party (JSP) loses its early leads in Bihar Assembly Elections 2025 counting, defying exit poll predictions. Get the latest updates.