ആ കൊടുമുടി ഇപ്പോഴും കാത്തിരിക്കുന്നു, രാജലക്ഷ്മിയെ; ആത്മഹത്യയില്‍ അവസാനിക്കുന്നില്ല ആ എഴുത്ത്

രാജലക്ഷ്മി | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്
രാജലക്ഷ്മി | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

അവിസ്മരണീയമാണ് എഴുത്തിനപ്പുറത്തെ എഴുത്തുകാരുടെ ജീവിതം. ചിലതെങ്കിലും അതിശയകരവും. ചിലർക്ക് ജീവിതമെന്ന സമസ്യ തെളിഞ്ഞൊഴുകുന്ന പുഴയാണെങ്കിൽ പലർക്കും അടിയൊഴുക്കുള്ള, കലങ്ങിമറിഞ്ഞ ജലാശയം പോലെയോ അടിത്തട്ടിൽ ഇളകിമറിയുന്ന സാഗരം പോലെയോ സംഘർഷഭരിതവും സങ്കീർണവുമാണ്. എത്രയാവർത്തി എഴുതിയിട്ടും ചുരുളഴിയാത്ത സമസ്യയാണ്. ചിലർ ഈ അന്തക്ഷോഭങ്ങളെ എഴുത്തിലേയ്ക്ക് പരാവർത്തനം ചെയ്യുന്നു. ചിലർ അതിന്റെ ചുഴികളിലും മലരികളിലും സ്വയം മുങ്ങിയൊടുങ്ങുന്നു. പ്രത്യാശയുടെ ഇത്തിരിവെട്ടംപോലുമില്ലാത്ത ഉള്ളിലെ ഇരുട്ടറകളിലെ ഭീതിദത്തമായ ഏകാന്തതയിൽ അക്ഷരങ്ങൾ കൊണ്ടവർ ഇന്ദ്രജാലങ്ങൾ സൃഷ്ടിച്ചു. പിന്നീടെപ്പോഴോ അതിന് അർധവിരാമമിട്ട്, എഴുതിയതിലും വലിയ സമസ്യകൾ ബാക്കിയാക്കി യാത്രയാവുകയും ചെയ്തു. അസാധാരണമാണ് അവർ ജീവിച്ചുതീർത്ത വിഷാദജീവിതങ്ങൾ. എഴുതിയതിനുമപ്പുറമാണവരുടെ യഥാർഥ ജീവിതപരിസരം... ഈ ജീവിതങ്ങൾ തേടിയുള്ള ഒരു പിൻയാത്രയാണ് 'എഴുതാപ്പുറം'. ഇവിടെ ചിലത് കണ്ടെടുക്കപ്പെട്ടേക്കാം, ചിലതെല്ലാം അപൂര്‍ണമായി അവശേഷിക്കാം, അവരുടെ ജീവിതംപോലെ... 

കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിയകന്ന് എവിടെയോ ഒരൊറ്റദ്വീപായി മാറിയ ഓര്‍മയാണ് രാജലക്ഷ്മി. പത്ത് വര്‍ഷത്തിനുതാഴെ മാത്രം മലയാളസാഹിത്യലോകത്തുണ്ടായിരുന്ന എഴുത്തുകാരി. എഴുതി പൂര്‍ത്തീകരിച്ച നോവലും പാതിപ്രസിദ്ധീകൃതമായ നോവലും ഒരുപിടി കഥകളുമാണ് രാജലക്ഷ്മിയുടേതായി നമുക്ക് മുന്നിലുള്ളത്. മൂന്നാമത്തെ നോവലിന്റെ പ്രസിദ്ധീകരണത്തിനിടെയാണ് എഴുത്തുകാരി സ്വയം തിരഞ്ഞെടുത്ത മരണം സംഭവിച്ചത്. അവരെ ദുരന്തനായികയായി അവതരിപ്പിച്ചുകൊണ്ടുള്ള എണ്ണമറ്റ കഥകള്‍ സൃഷ്ടിക്കാന്‍ സമൂഹത്തിന് ഈ കുറഞ്ഞകാലംതന്നെ ധാരാളമായിരുന്നു. സോഷ്യല്‍മീഡിയാക്കാലം പുസ്തകങ്ങളിലേക്കും എഴുത്തുകളിലേക്കുംകൂടി സഞ്ചരിച്ചെത്തുമ്പോള്‍ മലയാള സാഹിത്യത്തില്‍ വിസ്മരിക്കാന്‍ പാടില്ലാത്ത ഒരധ്യായമാണ് രാജലക്ഷ്മിയുടേത്. എഴുത്തിലും ആഖ്യാനത്തിലും പുതിയൊരു ഭാവുകത്വം കൊണ്ടുവന്ന രാജലക്ഷ്മിയില്‍നിന്ന് വായിച്ചെടുക്കാന്‍ ഒരുപാടുണ്ട്. 

Content Highlights: Ezhuthappuram column discusses writer Rajalakshmi's literary life

Continue reading