'ദുഃഖം ഞങ്ങളുടേത് കൂടിയാണ്, പക്ഷേ, പരിപാടികളൊന്നുമില്ലാതെ ഞങ്ങൾക്ക് എന്ത് ഓണം?'

stage
stage

റെ പ്രതീക്ഷയോടെയായിരുന്നു ഈ ഓണക്കാലത്തെ കലാകാരന്മാർ കാത്തിരുന്നത്. ഓണം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ പലർക്കും പരിപാടികൾക്കുള്ള ബുക്കിങ്ങും ലഭിച്ചു. കോവിഡിനു ശേഷമുണ്ടായ ക്ഷീണത്തിൽ നിന്നും ഇത്തവണ കരകയറുമെന്ന പ്രതീക്ഷ അവരില്ലെല്ലാം ഉണ്ടായി. പക്ഷേ, അപ്രതീക്ഷിതമായി വന്ന വയനാട് ദുരന്തത്തിൽ എല്ലാം അസ്തമിച്ചു. നൂറുകണക്കിന് പേരുടെ ജീവനെടുത്ത ദുരന്തത്തിൽ അവരും വിറങ്ങലിച്ചു നിന്നു. വയനാട്ടിലെ ജനതയ്ക്കായി അവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അല്ലാതെയുമായി സംഭാവനകൾ നൽകി. വയനാടിന്റെ ദുഃഖത്തിലും അതിജീവനത്തിലും മുഴുവൻ കേരളീയരോടൊപ്പം അവരും ഭാ​ഗമായി. പക്ഷേ, ഇന്നവർക്ക് ആരെങ്കിലും കൈത്താങ്ങാവേണ്ട സാഹചര്യമാണ്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓണക്കാലത്ത് സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന ആഘോഷപരിപാടികൾ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുന്നത്. പല കലാകാരന്മാരുടെയും ഒരു വർഷക്കാലത്തേക്ക് ഉള്ള ഉപജീവനമാർഗവും നിന്നു. ഇനി ആശ്രയം സർക്കാരിതര പരിപാടികൾ ‌മാത്രമാണെന്ന് കരുതിയിരിക്കുമ്പോഴാണ് ക്ലബുകളും സംഘടനകളുമെല്ലാം തങ്ങളുടെ ഓണാഘോഷ പരിപാടികൾ റദ്ദാക്കുന്നത്. സമിതികൾക്കോ  സംഘടനകൾക്കോ ഓണാഘോഷം വേണ്ടെന്ന തീരുമാനം ബാധകമല്ലെങ്കിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവരെല്ലാം അങ്ങനെയൊരു തീരുമാനമെടുത്തു. ഇതോടെ ഗാനമേള, നാടൻപാട്ട്, മിമിക്രി, സ്കിറ്റ് തുടങ്ങിയ സ്റ്റേജ് കലാകാരന്മാർ പൂർണമായി ഇരുട്ടിലായി. 

Content Highlights: Cancellation of Onam Week fete hits artists in Kerala

Continue reading