'കഷ്ടം, ഈ പെണ്ണ് എങ്ങനെ ജീവിക്കും'; ഒളിച്ചിരിക്കാന്‍ ഞാന്‍ കുറ്റവാളിയല്ല- കേതകി ജാനി

കേതകി ജാനി അലോപേഷ്യയ്ക്ക് ശേഷവും മുന്‍പും|photo:special arrangement
കേതകി ജാനി അലോപേഷ്യയ്ക്ക് ശേഷവും മുന്‍പും|photo:special arrangement

'ഭര്‍ത്താവ് ജീവിച്ചിരിക്കേ ഇങ്ങനെയൊക്കെ വന്നുപോയല്ലോ, ഈ പെണ്ണ് എങ്ങനെ ജീവിക്കും, കഷ്ടം, എങ്ങനെയിവള്‍ മനുഷ്യരുടെ മുഖത്ത് നോക്കും... അലോപേഷ്യയുണ്ടെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയതും സമൂഹം അവളെ സഹതാപക്കണ്ണുകൊണ്ട് ചുട്ടുപൊള്ളിച്ചു. പിറുപിറുക്കലുകള്‍ക്കും പരിഹാസച്ചിരികള്‍ക്കും ഇടയിലൂടെ അവള്‍ തലയുയര്‍ത്തി നടന്നു. കേതകി ജാനി ഇന്ത്യയിലെ ആദ്യത്തെ അലോപേഷ്യന്‍ മോഡലാണ്. സമൂഹത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങളുടെ വാര്‍പ്പുമാതൃകകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ടവര്‍ അന്തര്‍ദേശീയ സൗന്ദര്യമത്സരങ്ങളില്‍ തുടര്‍ച്ചയായി കീരിടമണിഞ്ഞു. മുടി  കൊഴിഞ്ഞുപോകുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ അലോപേഷ്യയെക്കുറിച്ച് ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലാണ് അവരുടെ ശ്രദ്ധയിപ്പോള്‍. ഒരു സ്ത്രീ മുടിയില്ലാതെ ജീവിക്കേണ്ടി വരുന്നത് മോശം കാര്യമായി കാണുന്നവർക്കിടയിൽ നിന്നാണ് അലോപേഷ്യ ബാധിച്ച മനുഷ്യരെ മുന്‍വിധിയോടെ കാണാത്ത സമൂഹമുണ്ടാവണം എന്ന ലക്ഷ്യവുമായി കേതകി കർമ്മരംഗത്തേക്ക് വരുന്നത്. പിന്നിട്ട വഴികളെക്കുറിച്ച്  മാതൃഭൂമി ഡോട്ട്കോമിനോട്  അവര്‍ സംസാരിക്കുന്നു.

2022-ല്‍ ഓസ്‌കര്‍ വേദിയില്‍ വച്ച് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. അലോപേഷ്യ രോഗിയായ ഭാര്യ ജെയ്ഡ പിന്‍കെറ്റ് സ്മിത്തിനെ പരിഹസിക്കുന്ന തരത്തില്‍ ക്രിസ് റോക്ക് സംസാരിച്ചതാണ് വില്‍ സ്മിത്തിന്റെ പ്രകോപനത്തിന് കാരണമായത്. പിന്നാലെ തന്റെ പ്രവൃത്തിയില്‍ വില്‍ സ്മിത്ത് നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി പേര്‍ അലോപേഷ്യ രോഗത്തിന്റെ സങ്കീര്‍ണാവസ്ഥകളെക്കുറിച്ച് പങ്കുവെച്ചിരുന്നു. 2018- ല്‍ റെഡ് ടേബിള്‍ ടോക്കിലാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് നടി ജെയ്ഡ പിന്‍കെറ്റ് സ്മിത്ത് തുറന്നുപറഞ്ഞത്. അലോപേഷ്യ തുടങ്ങിയ സമയത്ത് അത് കൈകാര്യം ചെയ്യുക എന്നത് ഭീകരമായ അവസ്ഥയായിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. 2021 ജൂലായിലാണ് അവര്‍ തല മുണ്ഡനം ചെയ്ത രൂപത്തില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ജെയ്ഡ പിന്‍കെറ്റ് സംഭവത്തിന് മുന്‍പേ കേതകി ജാനി ഇന്ത്യയില്‍ അലോപേഷ്യ രോഗികളുടെ സാധാരണജീവിതത്തിനായി ശബ്ദമുയര്‍ത്തിത്തുടങ്ങിയിരുന്നു.

Content Highlights: alopecia survivor , Ketaki Jani ,interview,hairloss,body positivity,social

Continue reading