'ഇത് അനീതി'; ഉടല്‍ ചതച്ചരച്ച് മുന്നോട്ടുപോയ ഇസ്രയേലി ബുള്‍ഡോസറിന് കീഴില്‍ ബാക്കിയായി അവളുടെ നിലവിളി

Rachel Corrie
Rachel Corrie

സ്രായേല്‍-പാലസ്തീൻ യുദ്ധം മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച് മുന്നോട്ട് പോവുമ്പോൾ  രണ്ട് പതിറ്റാണ്ട് മുമ്പ് ഇസ്രായേലി പടയ്ക്ക് മുന്നില്‍ വീറോടെ നിന്ന് വീരമൃത്യൂ വരിച്ച റേച്ചല്‍  കോറിയെ  ഈ സമയം  ഓർക്കാതിരിക്കാനാവില്ല. പലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ റേച്ചല്‍ 2003ൽ തന്റെ 23ാം വയസിലാണ് ഇസ്രായേല്‍ സേനയുടെ ബുള്‍ഡോസര്‍ ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞത്. 2003 ഫെബ്രുവരിയില്‍ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷകാലത്താണ് റേച്ചല്‍  കോറി കൊല്ലപ്പെടുന്നത്. പലസ്തീന്‍ ജനതയുടെ വീടുകളും സ്ഥാപനങ്ങളും ഇസ്രായേല്‍ സേന തകര്‍ക്കുന്നതിന്റെ ഇടയിലേക്കാണ് റേച്ചല്‍ പാഞ്ഞെത്തിയത്. ചെയ്യുന്നത് അനീതിയാണെന്ന് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ അതിനുപകരമായി അവർ ഏറ്റുവാങ്ങിയത് അതിദാരുണമായ മരണമായിരുന്നു.

യുഎസിലെ ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവായ ക്രെയ്​ഗ് കോറി, സിന്‍ഡി കോറി എന്നിവരുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു റേച്ചല്‍. പുരോഗമന രാഷ്ട്രീയ നിലപാടുള്ള മധ്യവർഗ കുടുംബമായിരുന്നു. അതിനാല്‍ തന്നെ റേച്ചലിന്റെ രാഷ്ട്രീയ നിലപാടുകളോട് കുടുംബത്തില്‍ നിന്ന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. ഒളിമ്പ്യയിലെ എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളേജിലാണ് ബിരുദം പൂര്‍ത്തിയാക്കുന്നത്. കോളേജിലെ ഒളിമ്പ്യന്‍സ് ഫോര്‍ പീസ് ആന്‍ഡ് സോളിഡാരിറ്റിയെന്ന സംഘടനയില്‍ അംഗമാവുകയും ചെയ്തു. ഈ സംഘടനയിലെ സജീവ പ്രവര്‍ത്തകയായി സമാധാന പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഏറ്റെടുത്ത് നടത്തി. ഇസ്രായേലി പട്ടാളത്തിന്റെ ക്രൂരമായ നീക്കങ്ങളെ സമാധാനപരമായി എതിര്‍ക്കാനായി രൂപികരിച്ചതായിരുന്നു ഈ സംഘടന

Content Highlights: Story About Rachel kori israel palestine crisis

Continue reading