ഈ വിജയം ഇന്ത്യ ആഗ്രഹിച്ചത്, ബംഗ്ലാദേശിനെ നേർവഴിക്കാക്കാൻ താരിഖ് സിയയ്ക്ക് കഴിയുമോ?

ഫെബ്രുവരി 12ന് നടന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻഭൂരിപക്ഷം ഉറപ്പിച്ചതോടെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് സിയാ റഹ്‌മാൻ പ്രധാനമന്ത്രിയാകുമെന്ന് മിക്കവാറും ഉറപ്പായിരിക്കുന്നു. രണ്ടാമതെത്തിയ ജമാ അത്തെ ഇസ്ലാമി പരാജയം ഏറെക്കുറെ അംഗീകരിച്ച മട്ടാണ്. എങ്കിലും തകർന്ന രാജ്യത്തെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരുക അദ്ദേഹത്തിന് എളുപ്പമാവില്ല.

60 വയസ്സുള്ള താരിഖ് യുകെയിലെ 17 വർഷത്തെ പ്രവാസത്തിനുശേഷം തിരിച്ചെത്തിയത് മാസങ്ങൾക്ക് മുമ്പു മാത്രമാണ്. പതിനെട്ടുവർഷം കൊണ്ട് ബംഗ്ലാദേശും ലോകവും ഏറെ മാറിപ്പോയിരിക്കുന്നു. തകർന്നടിഞ്ഞ സമ്പദ്​വ്യവസ്ഥ, തീവ്രവാദാനുകൂല സംഘടനകളുടെ ശക്തിപ്പെടൽ, വിദേശശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകൾ, ഇന്ത്യയുമായുള്ള ബന്ധം വഷളായത്, ബംഗാൾ ഉൾക്കടലിലെ മേധാവിത്വത്തിനു വേണ്ടി വൻശക്തികളുടെ കടിപിടി, രോഹിംഗ്യാ പ്രശ്നം, അരാക്കാൻ ആർമി, ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങളെ നിയന്ത്രിക്കാനാകാത്തത്... മാർട്ടിൻ ലൂഥർ കിങിന്റെ പ്രശസ്തമായ 'എനിക്കൊരു സ്വപ്നമുണ്ട്' പ്രസംഗത്തിന്റെ ശൈലിയിൽ 'ബംഗ്ലാദേശിനായി എനിക്കൊരു പദ്ധതിയുണ്ട്' എന്നു വളരെ പ്രതീക്ഷാനിർഭരമായി സംസാരിച്ചു തുടങ്ങിയ താരിഖിന് മുന്നോട്ടുള്ള പോക്ക് ഒട്ടും സുഗമമല്ല.

Content Highlights: Bangladesh`s new PM, Tarique Rahman, faces immense challenges. Can he lead the nation to stability & mend ties with India? Explore the complex political landscape.

Continue reading