ന്യൂയോര്‍ക്ക് മേയറാകാന്‍ പലസ്തീന്‍ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവ്; ആരാണ് സൊഹ്റാൻ മംദാനി?

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ട്രംപ് ഭരണകൂടത്തിന്റെ ഫെഡറല്‍ ഏജന്‍സികള്‍ അമേരിക്കയിലെ വന്‍ നഗരങ്ങളില്‍ വലിയ റെയ്ഡുകളും കൂട്ട അറസ്റ്റും നടത്തിയത്. ലോസ് ആഞ്ജലീസും ന്യൂയോര്‍ക്കും പോലുള്ള വന്‍നഗരങ്ങളില്‍ ഇതിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ആളിക്കത്തി. സര്‍ക്കാരിന്റെ നടപടിക്കെതിരേ നിലകൊണ്ട തൊഴിലാളി നേതാക്കളും ജനപ്രതിനിധികളും വരെ അറസ്റ്റ് ചെയ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വമായിരുന്ന മുപ്പത്തിമൂന്നുകാരനായ ഒരു ജനപ്രതിനിധി ഈ നടപടികളെ ഫാസിസം എന്നാണ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്ന് പറയാനും അയാള്‍ മടിച്ചില്ല. സൊഹ്റാൻ മംദാനി എന്ന ആ യുവാവ് ഇന്ന് അമേരിക്കയുടെയാകെ ശ്രദ്ധാകേന്ദ്രമാണ്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ചാണ് അമേരിക്കന്‍ ഡൊമോക്രാറ്റിക് സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ യുവമുഖവും ഇന്ത്യന്‍ വംശജനുമായ സൊഹ്റാൻ വാര്‍ത്തകളില്‍ നിറയുന്നത്.
Content Highlights: zohran mamdani the Indian-American leading the race to become new yorks next mayor