'പരമാവധി സമ്മർദ്ദം' തിരിച്ചടിച്ചു; ഷിയുടെ ചെങ്കോട്ടയിൽ തലകുനിച്ച് ട്രംപ്

#പി. മുരളീധരൻ
ചൈന സന്ദർശനത്തിനെത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും
ചൈന സന്ദർശനത്തിനെത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും

വഗണിക്കാൻ ആവാത്തതായിരുന്നു ആ യാദൃച്ഛികത. 2026 മേയ് 14-ന് ഡൊണാൾഡ് ട്രംപ് ബീജിങ്ങിലെ മഹാജനസഭാ മന്ദിരത്തിന്റെ (ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ) ചെമ്പരവതാനി വിരിച്ച പടികൾ ഇറങ്ങി ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിങ്ങിന് കൈകൊടുക്കാൻ മെല്ലെ നടക്കുമ്പോൾ എണ്ണായിരത്തിലധികം കിലോമീറ്ററുകൾപ്പുറം ന്യൂഡൽഹിയിൽ ബ്രിക്സ് വിദേശകാര്യമന്ത്രിമാർ ഒത്തുകൂടുകയായിരുന്നു. ഒരേസമയം നടന്ന ഈ രണ്ട് യോഗങ്ങൾ അമേരിക്കയ്ക്കു മേധാവിത്വമുള്ള ശീതയുദ്ധാനന്തര ലോകക്രമത്തിന്റെ അന്ത്യത്തിനും ബഹുമുഖ ലോകത്തിന്റെ ഉയർച്ചയ്ക്കും പ്രതീകാത്മക തുടക്കമിട്ടിരിക്കുന്നു.

ലോകത്തിലേക്കും സമ്പന്നരായ വ്യവസായികളുടെ അകമ്പടിയോടെ ബീജിങ്ങിലെത്തിയ ട്രംപ് പതിവിലും ശാന്തനും വാക്കുകളിൽ സൂക്ഷ്മത പാലിക്കുന്നവനുമായിരുന്നു. അനാവശ്യമായി സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായമെഴുതി ചൈനയെ പിണക്കിയില്ല. വമ്പൻ വാചകങ്ങളും അവകാശവാദങ്ങളും നിറപ്പകിട്ടാർന്ന ചടങ്ങുകളുമല്ലാതെ വ്യാപാരത്തിലും വ്യവസായത്തിലും നയതന്ത്രത്തിലുമൊന്നും കാര്യമായ നേട്ടങ്ങളുണ്ടായില്ല. കൂടിക്കാഴ്ച വലിയ വിജയമായെന്ന് ട്രംപും ചരിത്രപരമെന്നു ഷിയും വിശേഷിപ്പിച്ചു. അത്രതന്നെ.

Content Highlights: Trump's 2026 Beijing visit signals a major shift from 'maximum pressure' to diplomatic engagement., The failure of US trade tariffs and tech restrictions has solidified China's control over critical minerals., The US is seeking Chinese intervention to end the ongoing Iran conflict due to military limitations., India, under the 2026 BRICS presidency, is emphasizing multilateralism over unilateral US sanctions., Trump's declining domestic approval rating has influenced his softer approach toward China.

Continue reading