പാകിസ്താനും വന്നില്ല, തുർക്കിയും വന്നില്ല..! അമേരിക്ക മുഖം തിരിച്ചു; ഹൂതികളെ തുരത്താൻ സൗദിക്ക് കൂട്ട് ഇസ്രയേലോ?

യെമനിലെ ഹൂതി വിഭാഗം ബാബ് അൽ-മന്ദേബ് കടലിടുക്കിലും ചെങ്കടൽ തീരങ്ങളിലും ആധിപത്യം ഉറപ്പിക്കുകയും തന്ത്രപ്രധാനമായ പെരിം ദ്വീപ് പിടിച്ചെടുക്കുകയും ചെയ്തതോടെ പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയം പുതിയൊരു സുരക്ഷാ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ്. സൗദി അറേബ്യയുടെ പ്രതിദിനം 70 ലക്ഷം ബാരൽ ശേഷിയുള്ള പെട്രോലൈൻ എണ്ണ പൈപ്പ് ലൈനിന് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളും ഖാമിസ് മുഷൈതിലെ കിങ് ഖാലിദ് എയർബേസിന് നേരെ ഉണ്ടായ മിസൈൽ ആക്രമണ ശ്രമങ്ങളും റിയാദിന്റെ സുരക്ഷാ ചട്ടക്കൂടിന് കടുത്ത വെല്ലുവിളിയുയർത്തിയിരിക്കുകയാണ്.
എവിടെ മക്ക കരാറിലെ സഖ്യകക്ഷികൾ? ഈ പ്രതിസന്ധി കാലത്ത് ഉയരുന്ന പ്രധാന ചോദ്യം അതാണ്. 2026 ഓഗസ്റ്റ് 7-ന് സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാർ നിലവിലുണ്ടായിരുന്നിട്ടും, പ്രതിസന്ധിഘട്ടത്തിൽ സഖ്യകക്ഷികളിൽനിന്ന് നേരിട്ടുള്ള സൈനിക സഹായം ലഭ്യമായില്ലെന്നതാണ് സൗദി നേരിടുന്ന പ്രതിസന്ധി. പരമ്പരാഗത പങ്കാളിയായ അമേരിക്ക നേരിട്ടുള്ള വ്യോമാക്രമണങ്ങൾക്ക് വിസമ്മതിച്ചതോടെ, റിയാദ് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) വഴി ഇസ്രയേലിൽനിന്ന് രഹസ്യാന്വേഷണ സഹായം തേടാൻ നിർബന്ധിതരായി എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
Content Highlights: Amid the saudi houthi conflict, US and Israel provide covert intelligence support, highlighting shifting alliances and strategic interests in the region.