ഭൂമി കുലുങ്ങിയിട്ടും തോക്കു താഴെവെയ്ക്കാതെ മ്യാൻമാർ ജണ്ട; പ്രതീക്ഷയുടെ കിരണം തേടി നാട്ടുകാർ

#പി.മുരളീധരൻ
മ്യാന്മാറിൽ നിന്ന് | Photo:AP
മ്യാന്മാറിൽ നിന്ന് | Photo:AP

ഭീകരമായ ആഭ്യന്തരയുദ്ധത്തിന്റെ മീതെ ഭയങ്കരമായ ഭൂകമ്പം കൂടിയെത്തിയതോടെ കൊടുംപട്ടിണിയും രോഗങ്ങളുമായി മല്ലിടുകയാണ് മ്യാൻമാറിലെ സാധാരണക്കാർ. 2021 ഫെബ്രുവരി 21-ന് ഒന്നിനാണ് ജനറൽ ആങ് സാൻ സ്യൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ച ശേഷം അവർ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. അന്ന് തുടങ്ങിയ ആഭ്യന്തരയുദ്ധം ഓരോ ദിവസവും കൂടുതൽ രൂക്ഷമാവുകയാണ്- ഇതിനകം കൊല്ലപ്പെട്ടത് 75,000ത്തിലധികം പേർ. മനുഷ്യനും പ്രകൃതിയും മത്സരിച്ച് അടിച്ചുതകർത്തത് ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ്.

ഈ കൊടുംദുരിതത്തിന് ഇടയ്ക്കാണ് മാർച്ച് 28-ാം തീയതി റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂമികുലുക്കം രാജ്യത്തെ രണ്ടാമത്തെ വൻനഗരമായ മാണ്ഡലേയ്ക്ക് അടുത്ത് പൊട്ടിയത്. ചില കണക്കുകൾ പ്രകാരം 1,700 പേരാണ് തിങ്കളാഴ്ച ഉച്ച വരെ മരിച്ചത്, പക്ഷേ ആയിരങ്ങൾ ഇനിയും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതപ്പെടുന്നു. ഈ ദുരന്തത്തിനിടയിലും തോക്കുകൾ നിശബ്ദമായിട്ടില്ല. ഭൂകമ്പമുണ്ടായി മൂന്നു മണിക്കൂറിനകം പട്ടാളഭരണകൂടം വിമത കേന്ദ്രങ്ങളിൽ വ്യോമാക്രമണം പുനരാരംഭിച്ചു. സഹായത്തിനായി ജനം കേഴുമ്പോഴും അധികാരം തന്നെയാണ് ഏറ്റവും വലുത്!

Content Highlights: A devastating earthquake strikes Myanmar, already ravaged by civil war

Continue reading