ഹണി ട്രാപ്പിൽ കാൽവഴുതി കർണാടക രാഷ്ട്രീയം; ഡി.കെയെ ലക്ഷ്യമിടുമ്പോൾ എന്താവും സർക്കാരിന്റെ ഭാവി?

ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ | Photo: PTI
ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ | Photo: PTI

ണവും ജാതിസമവാക്യങ്ങളും വാഴുന്ന കർണാടക രാഷ്ട്രീയം. അതിനിടയിലേക്കാണ് ഇപ്പോൾ മറ്റൊരു വിവാദം കൂടെ കോളിളക്കത്തോടെ കടന്നുവരുന്നത്. 'ഹണി ട്രാപ്പ്'. കർണാടകയിലെ ജനങ്ങളെ സംബന്ധിച്ച് അത്ര പുതിയതൊന്നുമല്ല ഹണി ട്രാപ്പ് വിവാദങ്ങൾ. പല രാഷ്ട്രീയ ഉന്നതരേയും അധികാരത്തിൽ നിന്ന് താഴെയിറക്കിയത് ഇതേ കെണിയായിരുന്നു. എന്നാൽ, ഇത്തവണ കന്നട ദേശത്ത് കാര്യങ്ങൾ കൈവിട്ട മട്ടാണ്. സാധാരണ ടേപ്പുകളുടേയോ ഓഡിയോ റെക്കോഡിങ്ങുകളുടേയോ രൂപത്തിൽ പുറത്തുവരുന്ന ഒരു പിടിവള്ളിയിൽ പിടിച്ചാണ് എതിർചേരിയിൽപ്പെട്ടവർ കാര്യങ്ങൾ കണക്കുകൂട്ടാറുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു ഭരണകക്ഷിമന്ത്രി തന്നെ വെട്ടിത്തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സർക്കാരിനെയും ഭരണകക്ഷിയെയും  വെട്ടിലാക്കിയിരിക്കുന്നത്.

എംഎൽഎമാർ ഉൾപ്പടെ 48 പേർ ഹണിട്രാപ്പിൽ പെട്ടിട്ടുണ്ടെന്നും തന്നെയും സംഘം ലക്ഷ്യമിട്ടെന്നും സഹകരണമന്ത്രി കെ.എൻ രാജണ്ണ പറഞ്ഞത് നിയമസഭയിലാണ്. തൊട്ടുപിന്നാലെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സഭ നിശ്ചലമാക്കിക്കൊണ്ട് ബിജെപി എംഎൽഎമാർ നടുത്തളത്തിലിറങ്ങി. എന്നാൽ, ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള പതിവ് ഏറ്റുമുട്ടലായി മാത്രം ഈ സംഭവവികാസങ്ങളെ കാണാനാകുമോ. അതോ, കോൺ​ഗ്രസിനുള്ളിലെ അധികാര പോരാട്ടത്തിന്റെ ബാക്കിപത്രമായിരിക്കുമോ ഈ ഹണി ട്രാപ്പ് വിവാദം. 

Content Highlights: Karnataka`s political scene, a honey trap scandal involving 48 MLAs

Continue reading