കരകടന്ന് ചെങ്കടല്‍പ്പോര്; ഹൂതികള്‍ക്കുമേല്‍ അമേരിക്ക മരണഭയം തീര്‍ക്കുമ്പോള്‍

ഹൂതികളെ ലക്ഷ്യമിട്ട് യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന് സമീപം പരിശോധന നടത്തുന്ന ജനങ്ങൾ | Photo: AFP
ഹൂതികളെ ലക്ഷ്യമിട്ട് യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിന് സമീപം പരിശോധന നടത്തുന്ന ജനങ്ങൾ | Photo: AFP

2023 മാര്‍ച്ച് 19-നാണ് ചെങ്കടലിലൂടെ പോവുകയായിരുന്ന ഗാലക്‌സി ലീഡര്‍ എന്ന ചരക്കുകപ്പല്‍ യെമനിലെ ഹൂതി വിമതര്‍ പിടിച്ചടക്കുന്നത്. ഇസ്രയേലുമായി ബന്ധമുള്ളതിനാലാണ് കപ്പല്‍ റാഞ്ചിയതെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുംവരെ ഇസ്രയേലുകാരുടേയും അവരുമായി ബന്ധമുള്ളവരുടേയും കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികള്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമിങ്ങോട്ട് 130-ലധികം ആക്രമണങ്ങളാണ് ചരക്കു വ്യാപാര കപ്പലുകള്‍ക്കെതിരേ ഹൂതികള്‍ ചെങ്കടലില്‍  നടത്തിയത്. പലതും തകര്‍ന്നു, ചിലത് അപ്പാടെ മുങ്ങിപ്പോയി. ചെങ്കടല്‍വഴിയുള്ള ചരക്ക് ഗതാഗതത്തെ ഇത് വലിയ തോതിലാണ് ബാധിച്ചത്.

മുന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തുതന്നെ ചെങ്കടലിലെ ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ സൈനികനീക്കം ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനുകളും നടന്നിരുന്നു. പക്ഷെ, അപ്പോഴും ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ ആക്രമണവും തുടര്‍ന്നു. മാര്‍ച്ച് 16-ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൂതികളെ ലക്ഷ്യമിട്ട് യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന കപ്പലാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ യെമന് മുകളില്‍ തീമഴ പെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Content Highlights: Houthi Red Sea Attacks: Impact on Global Trade

Continue reading