അക്രമം, ബലാത്സംഗം, കൂട്ടക്കൊല; മൊബൈൽ ഫോൺ ചുട്ടുചാമ്പലാക്കുന്ന കോംഗോ

കിഴക്കന്‍ കോംഗോയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായവര്‍ ഗോമയിലെ ക്യാമ്പ് ഒഴിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നു. എം 23-ന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇവര്‍ ക്യാമ്പ് വിട്ടുപോകുന്നത് | Photo: Associated Press
കിഴക്കന്‍ കോംഗോയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായവര്‍ ഗോമയിലെ ക്യാമ്പ് ഒഴിഞ്ഞുപോകാന്‍ തയ്യാറെടുക്കുന്നു. എം 23-ന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇവര്‍ ക്യാമ്പ് വിട്ടുപോകുന്നത് | Photo: Associated Press

ന്തുമേതും വിരല്‍ത്തുമ്പിലെത്തിച്ചുതരുന്ന സ്മാര്‍ട്ട്‌ഫോണുകളില്ലാത്താെരു ജീവിതം സാധ്യമല്ലെന്ന  അവസ്ഥയിലാണ് ലോകം. എന്നാല്‍, പതിനായിരക്കണക്കിന് സാധാരണ മനുഷ്യരുടെ ചോരവീഴാന്‍ നമ്മുടെ കൈകളിലുള്ള സ്മാര്‍ട്ട്‌ഫോണും കാരണമായിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മധ്യ ആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്ന കോംഗോയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഏറ്റവും പുതിയ അധ്യായത്തിനാണ് 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം ആരംഭിക്കുമ്പോള്‍ ലോകം സാക്ഷിയാകുന്നത്. കോംഗോ സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന എം 23 എന്ന സായുധ സംഘം ഗോമ നഗരം പിടിച്ചെടുത്തതാണ് സംഘര്‍ഷത്തില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ക്രൂരതകള്‍ക്കാണ് ഇക്കഴിഞ്ഞ നാളുകളില്‍ ഗോമ നഗരം സാക്ഷ്യം വഹിച്ചത്. 

കോംഗോയില്‍ സംഭവിക്കുന്നത്

Content Highlights: What is happening in DR Congo and how our smartphones are related with it? Explained in-detail

Continue reading