ട്രംപിന്റെ തിരിച്ചടിത്തീരുവ: വിശദാംശങ്ങള്‍ക്ക് കാതോര്‍ത്ത് ഇന്ത്യ; സാമ്പത്തിക നയതന്ത്രം ഫലം കാണുമോ?

#പി.മുരളീധരന്‍
ഡൊണാള്‍ഡ് ട്രംപ് | Photo: AFP
ഡൊണാള്‍ഡ് ട്രംപ് | Photo: AFP

കരത്തിനുപകരം ഇറക്കുമതിതീരുവകള്‍ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ തീയതി, ഏപ്രില്‍ 2, എത്തിയിരിക്കുന്നു. അമേരിക്ക ചുമത്തുന്ന തീരുവകളുടെ ആഘാതം പരമാവധി കുറയ്ക്കാനുള്ള ഇന്ത്യന്‍ ശ്രമം എത്രകണ്ടു വിജയിച്ചു എന്നറിയാന്‍ കുറേക്കൂടി കാക്കേണ്ടിയിരിക്കുന്നു. മധ്യസ്ഥചര്‍ച്ചകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും വിശദാംശങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്- മെക്സിക്കോയും കാനഡയും ചൈനയും നേരിട്ടത്ര കഠിനമായിരിക്കില്ല ഇന്ത്യയുടെ ട്രംപനുഭവം.

ട്രംപിന്റെ അഭിപ്രായത്തില്‍ മറ്റു രാജ്യങ്ങളെല്ലാം അമേരിക്കയുടെ സൗമനസ്യത്തെ മുതലെടുക്കുകയാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വലിയ തീരുവ ചുമത്തുകയും അമേരിക്കയിലെ ഉദാരമായ തീരുവനയം മുതലാക്കി സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയും ചെയ്യുന്നു. ഈ അസന്തുലിതത്വം എത്രയുംവേഗം പരിഹരിക്കുമെന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണ്. ട്രംപിന്റെ റഡാറില്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങള്‍ ചൈന, മെക്സിക്കോ, കാനഡ തുടങ്ങിയവയാണ്. ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയ്ക്കുമേല്‍ ചുമത്തിയിരുന്ന തീരുവയ്ക്കു മേല്‍ വീണ്ടുമൊരു പത്തുശതമാനം കെട്ടിയേല്‍പ്പിച്ചു, മെക്സിക്കോയും കാനഡയും 25 ശതമാനം അധികതീരുവ നല്‍കണം.

Content Highlights: donald trump reciprocal tariffs what should India expect

Continue reading