'അനുസരണക്കേട്' കാണിച്ചതിനുള്ള ശിക്ഷ, ഇമ്രാനെയും മറിച്ചിട്ടത് സി.ഐ.എയോ?

#പി.മുരളീധരന്‍
ഇമ്രാന്‍ ഖാൻ | Photo: AP
ഇമ്രാന്‍ ഖാൻ | Photo: AP

മാസം ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി 'വിപ്ലവ'ത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ച് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നതും രണ്ടുവര്‍ഷം മുമ്പ് പാകിസ്താനില്‍ ഇമ്രാന്‍ ഖാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ അധികാരമേറ്റതും തമ്മില്‍ സമാനതകളേറെ. ഈ രണ്ട് ഭരണകൂട മാറ്റങ്ങള്‍ക്കും ചരടുവലിച്ചത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ആയിരിക്കാമെന്ന് ആരോപിക്കപ്പെടുന്നു. 'അനുസരണക്കേട്' കാണിച്ചതിനാണ് ഇരുവരെയും മാറ്റി വേണ്ടപ്പെട്ടവരെ ആ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചതെന്നും അവര്‍ പറയുന്നു.  

പ്രൊഫസര്‍ മുഹമ്മദ് യൂനുസ് തലവനായ ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റ ശേഷം ഇന്ത്യയില്‍വെച്ച് ഷേക്ക് ഹസീന അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞത് തന്റെ പുറത്താകലിനു പിന്നില്‍ അമേരിക്കയ്ക്ക് കൈയുണ്ടെന്നു തന്നെ. നാവികത്താവളമുണ്ടാക്കാന്‍ ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വിട്ടുകിട്ടണമെന്ന ആവശ്യവും ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് മണിപ്പുര്‍, മിസോറാം, ബംഗ്ലാദേശിന്റെയും മ്യാന്‍മാറിന്റെയും ചില ഭാഗങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യമുണ്ടാക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാത്തതിനാണ് തനിക്കെതിയായ പ്രക്ഷോഭത്തിന് അമേരിക്ക ഇന്ധനം പകര്‍ന്നതെന്ന് അവര്‍ പറയുന്നു. എന്തായാലും അട്ടിമറിയെക്കുറിച്ച് അമേരിക്ക നടത്തിയ പ്രതികരണം കേട്ടാല്‍ അവര്‍ക്ക് അതില്‍ സന്തോഷമുള്ളതായി തോന്നും.

Content Highlights: CIA Connections and Imran Khan's Political Battle Pakistan

Continue reading