ഹില്‍സ കയറ്റുമതി നിരോധനം, പണി കിട്ടിയത് ബംഗാളികള്‍ക്ക്; മീൻ ചട്ടിയിൽ മണ്ണിട്ട് ബംഗ്ലാദേശ്

കൊൽക്കത്തയിലെ ഒരു മത്സ്യ മാർക്കറ്റിൽ കച്ചവടക്കാരൻ ഹിൽസ മത്സ്യവുമായി (ഫയൽ ചിത്രം) | Photo: PTI
കൊൽക്കത്തയിലെ ഒരു മത്സ്യ മാർക്കറ്റിൽ കച്ചവടക്കാരൻ ഹിൽസ മത്സ്യവുമായി (ഫയൽ ചിത്രം) | Photo: PTI

ശ്ചിമ ബംഗാളിലെ മീന്‍ പ്രിയരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന തീരുമാനം! പശ്ചിമബംഗാളിലെ വലിയ ആഘോഷങ്ങളിലൊന്നായ ദുര്‍ഗ പൂജയ്ക്ക് മുന്നോടിയായി ഇന്ത്യയിലേക്കുള്ള ഹില്‍സ(hilsa) മത്സ്യത്തിന്റെ കയറ്റുമതി ബംഗ്ലാദേശ് പൂര്‍ണമായും നിരോധിച്ചു. ബംഗ്ലാദേശിലെ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാരിലെ ഫിഷറീസ് ആന്‍ഡ് ലൈവ് സ്റ്റോക്ക് ഉപദേശക ഫരീദ അക്തറാ(Farida Akhter)ണ് നിരോധനം പ്രഖ്യാപിച്ചത്. ബംഗ്ലാദേശിലെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദുര്‍ഗ പൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതി നിരോധിച്ചത്. ബംഗാളികള്‍ തങ്ങളുടെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുന്ന വേളയിലെ ഈ നീക്കം ബംഗ്ലാദേശില്‍നിന്നുള്ള ഹില്‍സയുടെ വില കുതിച്ചുയരാന്‍ കാരണമായി. ഇതോടെ ദുര്‍ഗപൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നായ ആവിയില്‍ വേവിച്ച ഹില്‍സ വിളമ്പണമെങ്കില്‍ ബംഗാളികളുടെ കീശ ചോരും. 

ബംഗ്ലാദേശിലെ പദ്മ നദിയില്‍ നിന്നുള്ള ഹില്‍സ മത്സ്യത്തിന് പശ്ചിമ ബംഗാളില്‍ ദുര്‍ഗ പൂജ സമയത്ത് ഏറെ ആവശ്യക്കാരാണുള്ളത്. ഇന്ത്യയില്‍ ഉത്പാദനം കുറഞ്ഞ പശ്ചാത്തലത്തില്‍ വര്‍ഷങ്ങളായി ഉത്സവ സീസണില്‍ ബംഗ്ലാദേശില്‍നിന്നുള്ള പദ്മ ഹില്‍സയാണ് ബംഗാളില്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യയോട് ഏറെ അടുപ്പം പുലര്‍ത്തിയ ഷൈഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന സമയത്ത്, കയറ്റുമതി നിരോധനമുണ്ടായിരുന്നിട്ടും എല്ലാ വര്‍ഷവും ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഹില്‍സ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹസീനയെ പുറത്താക്കി സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിന് മാറ്റംവന്നു. ഉത്സവവേളകളിലെ കയറ്റുമതി ഇടക്കാല സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഹില്‍സയുടെ ആഭ്യന്തര ഉപയോഗത്തിന് പ്രാധാന്യം നല്‍കിയ സര്‍ക്കാര്‍ കള്ളക്കടത്ത് തടയാന്‍ കര്‍ശന നടപടിയും സ്വീകരിച്ചു. ഇതോടെ ബുദ്ധിമുട്ടിലായത് പശ്ചിമ ബംഗാളിലെ ഹില്‍സ പ്രിയരാണ്. എന്തുകൊണ്ടാണ് ബംഗ്ലാദേശ് ഹില്‍സയുടെ കയറ്റുമതി നിരോധനം ഇന്ത്യയെ ബാധിക്കുന്നത്?

Content Highlights: Bangladesh bans Hilsa export to India, impacting Durga Puja celebrations in West Bengal

Continue reading