പട്ടിണി, പരിഹാസം, പോരാട്ടം; ആശമാരുടെ ഐതിഹാസിക പോരാട്ടത്തിന്റെ രാഷ്ട്രീയ മാനങ്ങൾ

യാതനകളുടേയും പട്ടിണിയുടേയും പോരാട്ടങ്ങളുടെയും 266 ദിനങ്ങള്‍ക്കൊടുവില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ നിന്നും ആശമാര്‍ വിടവാങ്ങുകയാണ്. മുടിമുറിച്ചും നിരാഹാരം കിടന്നും റോഡ് ഉപരോധിച്ചുമൊക്കെയുള്ള ചരിത്രസമരത്തിന് ഇനി പുതിയ മുഖം. കേരളപ്പിറവി ദിനത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരം സമരം ആശമാര്‍ അവസാനിപ്പിക്കുന്നത്. ആശമാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഓണറേറിയം വര്‍ധിപ്പിക്കാനുള്ള തീരുമാനം തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നാണ് ആശമാരുടെ പ്രതികരണം. 7000 രൂപയുണ്ടായിരുന്ന ഓണറേറിയത്തിലാണ് സര്‍ക്കാര്‍ 1000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചത്. ഇതോടെ ഒന്‍പത് മാസത്തോളം നീണ്ടുനിന്ന സമരം കൊണ്ട് ആശമാര്‍ ലക്ഷ്യമിട്ടത് നേടിയോ? ഇനി എന്താവും ആശമാരുടെ അടുത്ത നീക്കം?
ഓണറേറിയം വര്‍ധിപ്പിക്കണം, വിരമിക്കല്‍ ആനുകൂല്യം വേണം- സമരത്തിന്റെ തുടക്കം
Content Highlights: Asha workers in Kerala conclude their 266-day protest at the Secretariat, achieving a Rs 1000 honorarium increase after significant struggles