നേതൃത്വം ഇടപെട്ടു; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

മലപ്പുറം: വഖഫ് ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ വിഭാഗീയത മുറുകുന്നതിനിടെ നേതൃത്വത്തിന്റെ നിർണായക ഇടപെടൽ. മുസ്‍ലിം ലീഗ് അനുകൂലവിഭാഗം വെള്ളിയാഴ്‌ച മലപ്പുറത്ത് നടത്താനിരുന്ന വഖഫ് വിശദീകരണസമ്മേളനം മാറ്റി.
സി.പി.എമ്മിനും സമസ്ത മുശാവറ അംഗംകൂടിയായ ഉമർ ഫൈസി മുക്കത്തിനും മറുപടിപറയാൻ ലക്ഷ്യമിട്ടാണ് സമ്മേളനം പ്രഖ്യാപിച്ചിരുന്നത്. ഉമർ ഫൈസിയുടെ വിവാദപ്രസംഗത്തിനെതിരേ നടപടിയുണ്ടാകുമെന്ന് നേതൃത്വം ഉറപ്പുനൽകുകയും സമ്മേളനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘാടകർ പിൻമാറിയത്.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‍ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവരുടെ പേരിലാണ് സംഘാടകസമിതിക്ക് വ്യാഴാഴ്‌ച രാവിലെ കത്ത് കിട്ടിയത്.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്കിടയാക്കിയ ഉമർ ഫൈസിയുടെ പ്രസംഗം സംബന്ധിച്ച പരാതി 23-ന് ചേരുന്ന സമസ്ത മുശാവറ യോഗം ഗൗരവത്തോടെ ഉൾക്കൊള്ളുമെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എം.ടി. അബ്ദുള്ള മുസ്‌ലിയാർ ഒപ്പിട്ട കത്തിൽ ഉറപ്പുനൽകുന്നുണ്ട്. തുടർന്ന് വൈകീട്ട് സംഘാടകസമിതി മലപ്പുറം സുന്നി മഹലിൽ യോഗം ചേർന്നാണ് സമ്മേളനം മാറ്റിവെക്കാൻ തീരുമാനിച്ചത്.
നേതൃത്വത്തിന്റെ നിർദേശം ഉൾക്കൊണ്ട് സമ്മേളനം തത്കാലം മാറ്റുകയാണെന്നും മുശാവറ യോഗത്തിനുശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും സമ്മേളന സംഘാടകസമിതി യോഗത്തിനുശേഷം വർക്കിങ് ചെയർമാൻ എം.സി. മായിൻ ഹാജി, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു. മുഹമ്മദ് ഷാഫി ഹാജി, കെ.എ. റഹ്‌മാൻ ഫൈസി, സലിം എടക്കര, അബൂബക്കർ ഫൈസി മലയമ്മ, സി.എച്ച്. ത്വയ്യിബ് ഫൈസി, ഹംസ ഹാജി മൂന്നിയൂർ, സി.എം. കുട്ടി സഖാഫി, ഖാദർ ഫൈസി കുന്നുംപുറം, ആർ.വി. കുട്ടിഹസ്സൻ ദാരിമി എന്നിവരും സംഘാടകസമിതി യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞമാസം സി.പി.എം. ജില്ലാകമ്മിറ്റി മലപ്പുറത്ത് നടത്തിയ വഖഫ് സെമിനാറിൽ പങ്കെടുത്ത് ബോർഡംഗം കൂടിയായ ഉമർ ഫൈസി മുക്കം യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഉമർ ഫൈസിയെ സമസ്ത മുശാവറയിൽനിന്ന് പുറത്താക്കണമെന്ന് ലീഗ് അനുകൂലവിഭാഗം രേഖാമൂലം ആവശ്യമുന്നയിച്ചു. അതിന്റെ തുടർച്ചയായാണ് വിശദീകരണസമ്മേളനം പ്രഖ്യാപിച്ചത്. വഖഫ് വിശദീകരണസമിതിയുടെ പേരിൽ ലീഗിന്റെ ഒത്താശയോടെയായിരുന്നു ഈ നീക്കം. ഈ സമ്മേളനത്തിലൂടെ
Content Highlights: Samastha leadership intervened to postpone the Waqf explanatory conference in Malappuram., The conference was originally planned by the Muslim League-favorable faction to counter CPM and Umar Faizy Mukkam., Top leaders assured that action regarding Umar Faizy's controversial speech will be discussed in the upcoming Mushawara meeting on the 23rd., Organizers officially announced the postponement following a letter from Samastha top leadership.