സഹകരിക്കണോ വേണ്ടയോ? അന്‍വറിന് തീരുമാനിക്കാമെന്ന് സതീശന്‍; ഭീഷണിക്ക് വഴങ്ങാതെ യുഡിഎഫ്

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കണോ എന്ന് പി.വി. അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവർ തീരുമാനം പ്രഖ്യാപിച്ചാൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ തിരഞ്ഞെടുപ്പിൽ പി.വി. അൻവർ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പി.വി. അൻവറാണ് അഭിപ്രായവ്യത്യാസം പറഞ്ഞത്. തിരഞ്ഞെടുപ്പുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തിരഞ്ഞെടുപ്പുമായും സ്ഥാനാർഥിയുടെ പ്രചരണവുമായും അദ്ദേഹം സഹകരിച്ചാൽ തീർച്ചയായും തങ്ങൾ ഒരുമിച്ചു പോകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പി.വി. അന്‍വറിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനത്തിൽ എത്തിയോ എന്ന ചോദ്യത്തിന്; അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പുമായും യുഡിഎഫിന്റെ പ്രവർത്തനവുമായി സഹകരിച്ചു പോകണോ വേണ്ടേ എന്ന് അദ്ദേഹം എടുക്കേണ്ട വ്യക്തിപരമായ തീരുമാനമാണെന്നും അത് എടുത്താൽ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയാമെന്നും വി.ഡി. സതീശൻ പറഞ്ഞു. അൻവറിനാണോ യുഡിഎഫിനെ വേണ്ടത്, യുഡിഎഫിനാണോ അൻവറിനെ വേണ്ടത് എന്ന ചോദ്യത്തിന്, അത് അദ്ദേഹം തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Content Highlights: VD Satheesan says PV Anwar will decide on cooperating in the Nilambur by-election