'സിപിഎം തകർന്നാൽ നേട്ടം ബിജെപിക്ക്, അഹന്ത തിരുത്തണം'; തുറന്നടിച്ച് ടി.കെ ഗോവിന്ദൻ

തളിപ്പറമ്പിലെ വിജയം തന്റെ ആശയങ്ങളോടുള്ള ജനങ്ങളുടെ പിന്തുണയെന്ന് നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ഗോവിന്ദൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ശൈലജ ടീച്ചറെ അടിച്ചമർത്താൻ പാർട്ടി ശ്രമിക്കുകയാണെന്നും ഇത്തവണ അവർ മത്സരിക്കാൻ പാടില്ലായിരുന്നുവെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. കോടിയേരിയുടെ കുടുംബത്തെ സന്ദർശിക്കുക എന്നത് തന്റെ കടമയാണ്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. താൻ പാർട്ടിക്കെതിരായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ പിണറായി വിജയൻ ഒന്ന് വിളിച്ചിരുന്നെങ്കിൽ താൻ തീരുമാനം മാറ്റിയേനെ എന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ജനങ്ങൾ വൻ വിജയം നൽകി യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചിരിക്കുകയാണ്. പുതിയ സർക്കാരിലുള്ള പ്രതീക്ഷകൾ എന്തെല്ലാമാണ് ?
Content Highlights: Newly elected Taliparamba MLA TK Govindan heavily criticized the CPM state leadership, stating that the Left's historic defeat was driven by public dissatisfaction and leadership arrogance, while warning that a collapse of the communist party would directly benefit the BJP in Kerala.