ബോംബ് വാർത്തകൾ കേൾക്കുമ്പോൾ ഇപ്പോഴും വിറയൽ, ഇനി മറ്റൊരാള്‍ക്കും എന്നെപോലെ കണ്ണും കൈയും പോവരുത്

പൂർണചന്ദ്രൻ അന്നും ഇന്നും
പൂർണചന്ദ്രൻ അന്നും ഇന്നും

ഞാന്‍ അമാവാസി എന്ന പൂര്‍ണചന്ദ്രന്‍, സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ പൂര്‍ണചന്ദ്രന്റെ കാഴ്ചയില്ലാത്ത കൃത്രിമക്കണ്ണില്‍ തിളങ്ങിയത് നിശ്ചയദാര്‍ഢ്യത്തിന്റെ വെളിച്ചം. ഇന്നും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും ബോംബ് രാഷ്ട്രീയത്തിന്റെയും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് പൂര്‍ണചന്ദ്രന്‍. കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വേലായുധന്‍ എന്ന വയോധികന്‍ കൊല്ലപ്പെട്ടതിന് ഇരുപത്തിയാറ് കൊല്ലം മുന്‍പ് ഇതുപോലൊരു ബോംബ് സ്‌ഫോടനമാണ് പൂര്‍ണചന്ദ്രന്റെ കണ്ണും ഇടതു കൈയും നഷ്ടപ്പെടുത്തിയത്.

1998 ഒക്ടോബര്‍ ഇരുപത്തിയാറിനായിരുന്നു അത്. അന്ന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. അമാവാസി എന്നായിരുന്നു പേര്. കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു. അച്ഛന്‍ അഞ്ചാം വയസില്‍ തന്നെ മരിച്ചു. പിന്നീട് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം നാടോടി പഴയ പ്ലാസ്റ്റിക്കും കുപ്പികളുമൊക്കെ പെറുക്കി വിറ്റായിരുന്നു അവന്റെ ഉപജീവനം. കടവരാന്തകളിലും പഞ്ചായത്ത് ഓഫീസിന്റെ തിണ്ണയിലുമൊക്കെയായിരുന്നു ഉറക്കവും താമസവും. പതിവുപോലെ തലശ്ശേരി പാനൂര്‍ കല്ലിക്കണ്ടി എന്ന സ്ഥലത്ത് പാത്രങ്ങളും കുപ്പികളുമൊക്കെ പെറുക്കി നടക്കുമ്പോഴാണ് ദുരന്തം ഒരു സ്റ്റീല്‍ ബോംബിന്റെ രൂപത്തില്‍ ജീവിതത്തിലേയ്ക്ക് വന്നത്.

Content Highlights: poornachandran, amavasi kannur, bomb explosion, oommen chandy

Continue reading