രണ്ടുവർഷത്തിനിടെ രാജ്യസഭാ എം.പി.മാർക്കായി സർക്കാർ ചെലവഴിച്ചത് 262 കോടി രൂപ; 65 കോടിയുടെ വർധന

ന്യൂഡൽഹി: കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിൽ രാജ്യസഭാ എം.പി.മാരുടെ ശമ്പളം, ആനുകൂല്യം തുടങ്ങിയവയ്ക്കായി സർക്കാർ ചെലവഴിച്ചത് 262 കോടി രൂപ. ഇതിൽ 151 കോടി രൂപ ആനുകൂല്യങ്ങൾക്കും യാത്രാചെലവുകൾക്കുംമാത്രം ചെലവഴിച്ചതായാണ് കണക്കുകൾ.
2024-25 കാലത്ത് ചെലവ് 98 കോടിയായിരുന്നു. 2025-26 കാലത്ത് ഇത് 163 കോടിയായി. 65 കോടിയുടെ വർധന. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾ, ഓഫീസ് ചെലവ്, മെഡിക്കൽ ബില്ലുകൾ എന്നിവ ചെലവിൽ ഉൾപ്പെടുന്നു. 2024-25 കാലത്ത് ശമ്പളം 25.71 കോടിയായിരുന്നു.
മെഡിക്കൽ ബിൽ 8.2 കോടി, യാത്രാചെലവ് 24.99 കോടി, മറ്റാനുകൂല്യങ്ങൾ 33.33 കോടി എന്നിങ്ങനെയും. 2025-26 കാലത്ത് ശമ്പളം 44.6 കോടിയായി വർധിച്ചു. മെഡിക്കൽ ബില്ലും 9.6 കോടിയായി. യാത്രാചെലവ് 36 കോടിയും മറ്റാനുകൂല്യങ്ങൾ 58.78 കോടിയുമായി.
ചന്ദർ ശേഖർ ഗൗർ എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയിൽ രാജ്യസഭാ സെക്രട്ടേറിയറ്റാണ് വിവരങ്ങൾ കൈമാറിയത്.
Content Highlights: Total Rajya Sabha MP expenditure reached 163 crore in 2025-26., Significant increase of 65 crore compared to 2024-25 figures., Data includes salaries, medical bills, and domestic/international travel., Information obtained via RTI application by Chandrashekhar Gaur.