ചോദ്യത്തിന് കോഴയിൽ തീരുമോ മഹുവയുടെ രാഷ്ട്രീയഭാവി?

ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ചോദ്യത്തിന് കോഴ വിവാദത്തിൽ ലോക്‌സഭയിലെ തൃണമൂലിന്റെ ശബ്ദം അയോഗ്യയാക്കപ്പെട്ടിരിക്കുന്നു. തൃണമൂൽ എം.പി. മഹുവ മോയ്ത്ര ആഡംബര വസ്തുക്കളായ സമ്മാനങ്ങൾ സ്വീകരിച്ചു. കാർ ഉപയോഗിച്ചു.. അങ്ങനെ ഗുരുതരമായ തെറ്റുകളാണ് മഹുവയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്, ഇത് തീർച്ചയായും ഗൗരവത്തോടെ കാണേണ്ടതും ശിക്ഷിക്കപ്പെടേണ്ടതാണെന്നുമായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ വാദം. എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തൽ ശരിവെച്ചുകൊണ്ടാണ് തൃണമൂൽ എംപി പുറത്താക്കപ്പെട്ടിരിക്കുന്നത്. ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനെത്തിയ മഹുവ ഒരുപക്ഷേ നേരിടുന്ന ആദ്യ തിരിച്ചടി. ഇതോടെ തീരുകയാണോ മഹുവയെന്ന തൃണമൂൽ താരോദയത്തിന്റെ രാഷ്ട്രീയ ഭാവി?
വില കൂടിയ ഫെർഗാമോ ഷൂസും ലൂയി വുറ്റോൺ ഹാൻഡ്ബാഗും അത്യാകർഷകമായി അണിഞ്ഞ ഹാൻഡ്‌ലൂം സാരിയും സൺ ഗ്ലാസും മേക്കപ്പുമണിഞ്ഞ് പബ്ലിക് ഇമേജിനെ ഒട്ടും ഭയക്കാതെയാണ് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിലേക്ക് മഹുവ മൊയ്ത്ര നടന്നുകയറിയത്. രാഷ്ട്രീയക്കാരിയാണ്, ജനസേവനമാണ് ധർമം. അതുകൊണ്ട് ജനസമ്മതി ഉറപ്പിക്കാനായി തുടർന്നുപോരേണ്ട വസ്ത്രധാരണമടക്കമുള്ള വാർപ്പുമാതൃകകൾ പിന്തുടരാൻ മഹുവ ഒരുകാലത്തും ഒരുക്കമായിരുന്നില്ല. ബാഹ്യരൂപത്തിലല്ല പ്രവൃത്തിയിലാണ് കാര്യം, വ്യക്തിജീവിതവും പൊതുജന സേവനവും രണ്ടാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട്, ഹിന്ദിയേക്കാൾ വഴങ്ങുന്ന ഇംഗ്ലീഷിൽ പറയാനുള്ള കാര്യം വ്യക്തമായി പറഞ്ഞുകൊണ്ടുതന്നെ, രാഷ്ട്രസേവനത്തിനിറങ്ങുന്ന ഒരു സ്ത്രീ എങ്ങനെയായിരിക്കരുതെന്ന പരമ്പരാഗത ധാരണകളുടെ മുഖത്തടിച്ചുകൊണ്ട് മഹുവ ഓരോ ചുവടും മുന്നോട്ടുവെച്ചു.
Content Highlights: mahua moitra, cash for query controversy, loksabha election 2024, In-depth