സാമൂഹിക മാധ്യമങ്ങളിൽ നമ്മൾ സംരംഭകർ; അപകടവും ലാഭവും നമുക്ക് തന്നെ - ഇന്ദുലേഖ വാര്യർ

പാതിരാനേരത്ത് പാലമരത്തിൽ പാതിവിരിഞ്ഞൊരു പൂവേ... എന്നത്തെയും പോലെ ഭാവസാന്ദ്രമായി പി. ജയചന്ദ്രൻ ആ പാട്ടും പാടി. അദ്ദേഹത്തിന്റെ ശബ്ദമാധുരിയിൽ രേഖപ്പെടുത്തിയ അവസാനത്തെ യുഗ്മഗാനം. കെ. മധുസൂദനൻ എഴുതി കല്ലറ ഗോപൻ സംഗീതം ചെയ്ത ഗാനം കഴിഞ്ഞയാഴ്ചയാണ് റിലീസ് ചെയ്തത്. അന്ന് ജയചന്ദ്രൻ പാടിയത് കേൾക്കാനും ഒപ്പം പാടാനും അവസരം ലഭിച്ച ഒരാളുണ്ട്, ഗായിക ഇന്ദുലേഖ വാര്യർ. ജയചന്ദ്രനോടൊപ്പം മികച്ച അഭിപ്രായമാണ് ഇന്ദുലേഖയുടെ ആലാപനത്തിനും ലഭിക്കുന്നത്. പിന്നണിഗാനരംഗത്തെത്തി പത്തുവർഷം പിന്നിടുമ്പോള്‍ റാപ്പ് സോങ്, കവിത തുടങ്ങി സംഗീതത്തിന്റെ വിവിധ മേഖലകളിലൂടെയാണ് ഇന്ദുലേഖയുടെ സഞ്ചാരം. മകന് കഥ പറഞ്ഞും കവിത ചൊല്ലിക്കൊടുത്തും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധേയായി ആ പാട്ടുകാരി. ജയരാജ് വാര്യരുടെ മകൾ എന്നതിനപ്പുറത്തേക്ക് പാട്ടുപാടിയും കവിത ചൊല്ലിയും കഥ പറഞ്ഞും റാപ്പ് അവതരിപ്പിച്ചുമെല്ലാം സ്വന്തമായി മേൽവിലാസമുണ്ടാക്കിയ ഇന്ദുലേഖ വാര്യർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പി. ജയചന്ദ്രനൊപ്പം പാടിയ പാട്ടാണല്ലോ പുതിയ വിശേഷം. പാട്ടിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും അത് കാണാൻ അദ്ദേഹമില്ല എന്നത് വേദനയാണ്. അന്നത്തെ റെക്കോഡിങ് ഓർക്കുന്നുണ്ടോ? എങ്ങനെയാണ് ഇന്ദുലേഖയിലേക്ക് ഈ അവസരമെത്തുന്നത്?
Content Highlights: Indulekha Warrier: Singer`s Journey & Latest Song