'കൽപ്പാന്തകാലത്തോളം' കാത്തുവെച്ച വിസ്മയം; എം.ജി സോമനും ശ്രീമൂലനഗരം വിജയനും

പാട്ടുകൾ ഇഷ്ടമാണെങ്കിലും ഗാനരംഗങ്ങളോട് പണ്ടേ മമതയില്ല എം.ജി. സോമന്. പാട്ടിനൊത്ത് ചുണ്ടനക്കേണ്ടി വരുമെന്നറിഞ്ഞാൽ ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുക. സിനിമയുടെ ഗൗരവസ്വഭാവം ചോർത്തിക്കളയും ഇത്തരം കെട്ടുകാഴ്ച്ചകൾ എന്നായിരുന്നു സോമന്റെ വിശ്വാസപ്രമാണം. എന്നിട്ടും കാലം സോമന് വേണ്ടി കാത്തുവെച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച ചില ഗാനശിൽപങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കാനുള്ള നിയോഗം. ചുണ്ടനക്കിയും അല്ലാതെയും സോമൻ പ്രത്യക്ഷപ്പെട്ട ആ ഗാനരംഗങ്ങൾ എങ്ങനെ മറക്കാൻ?
ഉഷാകിരണങ്ങൾ പുൽകി പുൽകി, സുന്ദരസ്വപ്നമേ നീയെനിക്കേകിയ, ഇന്നെനിക്ക് പൊട്ടുകുത്താൻ (ഗുരുവായൂർ കേശവൻ), കൽപ്പാന്തകാലത്തോളം (എന്റെ ഗ്രാമം), ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ (മോഹിനിയാട്ടം), ആയിരം അജന്താ ചിത്രങ്ങളിൽ (ശംഖുപുഷ്പം), അനുവാദമില്ലാതെ അകത്തുവന്നു (പുഴ), എന്റെ ജന്മം നീയെടുത്തു (ഇതാ ഒരു ധിക്കാരി), വെണ്ണയോ വെണ്ണിലാവുറഞ്ഞതോ (ഇതാ ഇവിടെ വരെ), തിരയും തീരവും, ചക്രവാളം ചാമരം വീശും (അവൾ വിശ്വസ്തയായിരുന്നു), ഒരിക്കലോമന പൊന്നാറ്റിനക്കരെ (അഭിനിവേശം), കിനാവിൽ ഏദൻ തോട്ടം (ഏദൻ തോട്ടം), രാവിന്നിനൊരു പെണ്ണിന്റെ (തുറമുഖം), മറഞ്ഞിരുന്നാലും (സായൂജ്യം).....…