ജയേട്ടൻ പറഞ്ഞു: കോഴിക്കോട്ടുകാരല്ലേ, അവർക്കിത്തിരി സ്‌നേഹം കൂടും

ഇംപീരിയൽ ഹോട്ടലിലെ ഇന്ത്യൻ കോഫി ഹൗസിൽനിന്ന് ചായ കുടിച്ചിറങ്ങിയപ്പോൾ പുറത്തൊരു ആൾക്കൂട്ടം. ഇഷ്ടഗായകനെ തിരിച്ചറിഞ്ഞ ആരാധകരാണ്. കൈപിടിച്ച് കുലുക്കാനും ഒപ്പം സെൽഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മത്സരിക്കുന്നു അവർ. ആകെ ബഹളം.
ആരേയും നിരാശരാക്കിയില്ല ഭാവഗായകൻ; ആരോടും തട്ടിക്കയറിയുമില്ല. യാതൊരു ഔചിത്യ ബോധവുമില്ലാതെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മവെച്ചവരോട് പോലും. അത്ഭുതമായിരുന്നു എനിക്ക്. അനുവാദം കൂടാതെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറിവരുന്നവരെ നിർദാക്ഷിണ്യം കൈകാര്യം ചെയ്യുന്നതാണല്ലോ ജയേട്ടന്റെ പതിവ്. മുഖത്തെ ഭാവപ്പകർച്ച കണ്ടാവണം ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'കോഴിക്കോട്ടുകാരല്ലേ? അവർക്കിത്തിരി സ്‌നേഹം കൂടും. പ്രകടിപ്പിക്കട്ടെ....'
Content Highlights: Singer Jayachandran revisits Kozhikode, sharing cherished memories of his friendship with composer Raghu Kumar and their musical journey. Relive their bond and iconic songs.