ആശങ്കയോടെ പാദഫലങ്ങള്‍: യുഎസ് വ്യാപാര ചര്‍ച്ചകളും വിപണിയില്‍ പ്രതിഫലിക്കും

#വിനോദ് നായര്‍
Photo:Gettyimages
Photo:Gettyimages

ടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് പ്രകടമായി. ആഭ്യന്തര സമ്പദ് ഘടനയിലെ ഉണര്‍വാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ (FY 25) അവസാന പാദത്തില്‍ (Q4) സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു. മുന്‍ പാദങ്ങളിലെ വളര്‍ച്ചാ നിരക്കിനേക്കാള്‍ മെച്ചപ്പെട്ടതാണിത്. സമ്പദ്‌രംഗം വളര്‍ച്ചയുടെ പാതയിലാണന്നു ഇതിലൂടെ മനസ്സിലാക്കാം. ഇക്കാലയളവില്‍ ഗവണ്മെന്റിന്റെ ചെലവഴിക്കലിലും കാര്യമായ വര്‍ധനവുണ്ടായി. 2024ല്‍ പൊതു തെരഞ്ഞെടുപ്പു കാരണം കുറവു വന്നിരുന്നു. ഈ അനുകൂല ഘടകങ്ങളെല്ലാം നാലാം പാദത്തില്‍ 10 മുതല്‍ 12 ശതമാനം വരെ കോര്‍പറേറ്റ് വരുമാന വളര്‍ച്ചിലേക്കു നയിച്ചു. വരും പാദങ്ങളിലും മികച്ച വരുമാന വളര്‍ച്ചയുണ്ടാകുമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു.

ആഗോള പ്രതിസന്ധികള്‍ അയയുന്നു
ആഗോള തലത്തിലുള്ള റിസ്‌കുകളില്‍ വലിയൊരളവു വരെ കുറവുവന്നിട്ടുണ്ട്. ഉയര്‍ന്ന ചുങ്കം നടപ്പാക്കാനുള്ള തീരുമാനം അമേരിക്ക താല്‍ക്കാലികമായി മരവിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയം. ഓഗസ്റ്റ് ഒന്നോടുകൂടി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവരികയുള്ളുവെങ്കിലും വിപണി ശുഭപ്രതീക്ഷയിലാണ്. കാരണം ആദ്യം പ്രഖ്യാപിച്ച വളരെ ഉയര്‍ന്ന നിരക്കിനേക്കാള്‍ കുറഞ്ഞ ഒരു നിരക്കു മാത്രമേ അന്തിമഘട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു എന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഒരുപക്ഷേ ഇത് മുന്‍കാലങ്ങളെയപേക്ഷിച്ച് ഉയര്‍ന്ന നിരക്കായിരിക്കുമെങ്കിലും വിപണിയെ സംബന്ധിച്ച് അനുകൂല ഘടകമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവുവന്നതിനാല്‍ ക്രൂഡോയില്‍ വിലയില്‍ കാര്യമായ കുറവുവന്നിട്ടുണ്ട്. ലഭ്യതയിലും കാര്യമായ തടസങ്ങളില്ല. ഇത് ഇന്ത്യയുടെ ധന സ്ഥിതി മെച്ചപ്പെടുത്തി. കൂടാതെ കോര്‍പറേറ്റ് ലാഭത്തിലും വര്‍ധനവുണ്ടാകാന്‍ കാരണമായി. ഇക്കാരണങ്ങളെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങളിലും കാര്യമായ കുറവുവന്നു. വിപണിയില അസ്ഥിരതയുടെ സൂചികയായ വിഐഎക്‌സ് ഏപ്രില്‍ 9ന് 21.43 ആയിരുന്നെങ്കില്‍ ജൂലൈ 9ന് അത് 11.94 ലേക്കു താഴ്ന്നിട്ടുണ്ട്.

Content Highlights: Stock Market Outlook: Analyzing Q1 Results and US Trade Tensions

Continue reading