കളിക്ക് തൊട്ടുമുൻപ് ഞെട്ടുന്നൊരു തിരാേധാനം | 90 മിനിറ്റ്‌സ്- സ്പോർട്സ് ത്രില്ലർ ആരംഭിക്കുന്നു

സതേണ്‍ യുണൈറ്റഡിന്റെ ടീം ബസ് വരുന്നത് കണ്ട് സ്റ്റേഡിയത്തിന് മുന്നിലെ ആള്‍കൂട്ടം ഒന്നിരമ്പി. നീല പെയ്ന്റടിച്ച ആഡംബര ബസ് പതിയെ നിര്‍ത്തി. ചെവിയില്‍ തിരുകിയ ഇയര്‍ഫോണിലൂടെ സംഗീതം ആസ്വദിച്ചും ആരാധകരെ അഭിവാദ്യം ചെയ്തും കളിക്കാര്‍ ഓരോരുത്തരായി സ്‌റ്റേഡിയത്തിനകത്തെ ഡ്രസ്സിങ് മൂറി ലക്ഷ്യമിട്ടു നടന്നു. പരിശീലകന്‍ ഗ്രിഗോര്‍ ആന്റണിയും സഹപരിശീലകരായ പീറ്റര്‍ ക്ലിന്റണും അരവിന്ദ് വിജയനും അവസാനമാണ് ബസ്സില്‍ നിന്നിറങ്ങിയത്. ഗ്രിഗോറിനെ കണ്ടതോടെ ആരാധകരില്‍ നിന്ന് ആശാന്‍ വിളികളുയര്‍ന്നു.
മൊട്ടത്തലയും താഴേക്ക് വെട്ടിയിറക്കിയ മീശയും നീല കണ്ണുകളുമുള്ള ഗ്രിഗോര്‍ ടീമിലെ താരങ്ങളേക്കാള്‍ ആരാധകരുടെ പ്രിയപ്പെട്ടവനാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സതേണ്‍ യുണൈറ്റഡ് വിജയസംഘമായി മാറിയത് ഇംഗ്ലീഷുകാരനായ ഗ്രിഗോര്‍ വന്നതിനുശേഷമാണ്. ടീമിന്റെ ഭംഗിയുളള കളിയും ഗോളടിച്ചുകൂട്ടിയുളള വിജയങ്ങളും ആരാധകരുടെ ഹീറോയായി ഗ്രിഗോറിനെ മാറ്റി, അവര്‍ സ്‌നേഹത്തോടെ ആശാനെന്ന് വിളിക്കാനും തുടങ്ങി.
Content Highlights: Witness the electrifying clash between Southern United and J Star in the Asian Champions League