'അന്ന് ഒബാമ പറഞ്ഞു, മിസ്റ്റര്‍ മന്‍മോഹന്‍ താങ്കളാണ് എന്റെ ഗുരു, മോദി സമര്‍ത്ഥനാണ്..പക്ഷേ..'

ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞരിൽ ഒരാളാണ് എം.കെ. നാരായണൻ. ഒറ്റപ്പാലം എന്ന ഗ്രാമം സൃഷ്ടിച്ച തിളക്കമുള്ള താരങ്ങളിൽ ഒരാൾ. സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് രാജ്യം അദ്ദേഹത്തിന് പദ്മ പുരസ്കാരം നൽകി ആദരിച്ചു. 1955-ൽ ഐ. പി.എസിൽ ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1987 മുതൽ 1990 വരെ ഐ.ബി. മേധാവിയായിരുന്നു. വിരമിച്ചതിനുശേഷം പ്രധാനമന്ത്രിയുടെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവും പിന്നീട് സഹമന്ത്രി പദവിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒപ്പിട്ട ഇന്ത്യ-യു.എസ്. ആണവക്കരാറിൽ നിർണായക പങ്കുവഹിച്ചു. പശ്ചിമബംഗാളിൽ ഗവർണറായും സേവനമനുഷ്ഠിച്ചു. മാർച്ചിൽ നവതിയിലേക്കെത്തുന്ന അദ്ദേഹം ചെന്നൈയിലാണ് സ്ഥിരതാമസം. എം.കെ. നാരായണനുമായി മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ
2023-ല്‍ ജി-20 അധ്യക്ഷപദവിയടക്കം തിളക്കമുള്ള സ്ഥാനത്തിരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, 2024 പുലരുമ്പോള്‍ അതല്ല സ്ഥിതി, മാലദ്വീപുപോലെയുള്ള ഒരു ചെറുരാജ്യം അവിടെയുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ജി-20 രാജ്യങ്ങളുടെ അധ്യക്ഷപദവി ഇന്ത്യയ്ക്ക് ഗുണം ചെയ്‌തെന്ന് കരുതുന്നുണ്ടോ
Content Highlights: former nsa mk narayanan interview