തണ്ണീര്‍കൊമ്പന്റെ മരണവും കാണാതെ പോവുന്ന യാഥാര്‍ഥ്യവും

പത്ത് കടുവകള്‍, രണ്ട് ആനകള്‍, രണ്ട് പുള്ളിപ്പുലികള്‍ ഇതൊരു മൃഗശാലയിലെ മൃഗങ്ങളുടെ കണക്കെടുപ്പാണെന്ന് കരുതരുത്. വയനാട്ടിലെ വനംവകുപ്പ് സംഘം രണ്ടു വർഷംകൊണ്ട് പിടികൂടിയ വന്യജീവികളുടെ എണ്ണമാണ്. ഈ പട്ടികയിലെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടികൊണ്ട് ഇരിക്കയുമാണ്. അത്രമേല്‍ അപകടകരമാണ് ഒരോ ദൗത്യവും. ഒന്ന് പാളിയാല്‍ അനേകം ജീവനുകള്‍ നഷ്ടപ്പെടാവുന്ന അവസ്ഥ. ജീവനും കയ്യില്‍ പിടിച്ചാണ് ഓരോ ദൗത്യവും പൂര്‍ത്തിയാക്കുന്നതും. ഇങ്ങനെ ഒരു ദൗത്യത്തിലാണ് ഒരു മിടുക്കനായ ദൗത്യസേനാംഗമായ ഹുസ്സൈന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെടുന്നത്.
കാടിറങ്ങുന്ന വന്യജീവികള്‍ മനോഹരമായ ഒരു കാഴ്ചയല്ലെന്നും അത്യന്തം അപകടകാരികള്‍ ആണെന്നും തിരിച്ചറിയാനുള്ള വിവേകം ഇന്നും ജനങ്ങളില്‍ ഉണ്ടായില്ലെന്നത് ഇന്നലത്തെ തണ്ണീര്‍ കൊമ്പന്‍ വിഷയത്തിലും നാം കണ്ടതാണ്. ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചിട്ടും യാതൊരു കൂസലുമില്ലാതെ മൊബൈല്‍ ക്യാമറയും പിടിച്ചു കൂടി നില്‍ക്കുന്ന ജനക്കൂട്ടവും അവര്‍ ഉയര്‍ത്തുന്ന ആക്രോശവും നല്‍കുന്ന സന്ദേശം എന്താണ്? മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. കഠിനാദ്ധ്വാനം ചെയ്തു വളര്‍ത്തി കൊണ്ട് വരുന്ന കാര്‍ഷികവിളകള്‍ കഴിക്കാന്‍ കാടിറങ്ങി വരുന്ന ജീവികളോട് സമവായപ്പെട്ട സാഹചര്യമൊന്നും ഇന്നുവരെ എവിടെയും ഉണ്ടായിട്ടില്ല. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആനയടക്കമുള്ള ജീവികളെ ഓടിച്ച ഓര്‍മകള്‍ പേറുന്ന പ്രായം ചെന്ന അനേകം ആളുകളെ വയനാട്ടിലെയും ഇടുക്കിയടക്കമുള്ള കുടിയേറ്റ മേഖലകളിലും ഇന്നും കാണാന്‍ പറ്റും.
Content Highlights: Thanneer Komban And Man and Wildlife Life Conflict