സൗന്ദര്യ എന്ന തീരാനോവ്; നാല് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെടാത്ത വിവാദങ്ങളുടെ പുക

തിരഞ്ഞെടുപ്പെന്നു കേൾക്കുമ്പോള്‍ ഗണപതിയുടെ കണ്ണില്‍ തെളിയാറുണ്ടായിരുന്നത് കൊടികളും ചിഹ്‌നങ്ങളുമല്ല, ഒരു വലിയ തീഗോളമായിരുന്നു. ബെംഗളൂരുവിലെ യെലഹങ്ക ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ചുട്ടുപൊള്ളുന്ന പാടത്ത് പഠനാവശ്യം പണിയെടുത്തുകൊണ്ടിരിക്കെ മീനസൂര്യന്‍ ജ്വലിച്ചു കത്തുന്ന ആകാശത്ത് പെട്ടന്നാണ് ആ കാഴ്ച കണ്ടത്. ഒരു ചെറുവിമാനം നിയന്ത്രണം വിട്ട് മൂക്കുകുത്തിവീഴുന്നു. ഒപ്പമുണ്ടായിരുന്നവരുമായി ഓടിയെത്തുമ്പൊഴേയ്ക്കും വിമാനം ഒരു വലിയ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ നിമിഷനേരം കൊണ്ട് ചാരമായിമാറുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ കാർഷിക വിദ്യാർഥികളായ ഗണപതിക്കും സഹപാഠികൾക്കും. വിമാനത്തോടൊപ്പം കത്തിയമര്‍ന്ന ആ നാലു യാത്രികരില്‍ ഒരാള്‍ തെന്നിന്ത്യയുടെ അന്നത്തെ സൂപ്പര്‍നായിക സൗന്ദര്യയായിരുന്നുവെന്ന് അപ്പോള്‍ അവര്‍ അറിഞ്ഞില്ല. ജയനും റാണി ചന്ദ്രയ്ക്കുംശേഷം ആകാശത്ത് മറ്റൊരു താരം കൂടി പൊലിഞ്ഞുതീര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് പിന്നീട് ലോകം സ്ഥിരീകരിച്ചത്. രാജ്യം തിരഞ്ഞെടപ്പ് ചൂടിലമരുന്ന ഈ ഏപ്രില്‍ പതിനേഴിന് രണ്ട് പതിറ്റാണ്ട് തികയും, സൗന്ദര്യയുടെ ജീവന്‍ കവര്‍ന്ന ആ ദുരന്തത്തിന്.
Content Highlights: actress soundarya, plane crash, bjp, loksabha election 2004, bengaluru, jakkur