കമ്യൂണിസ്റ്റ് കോട്ടകള്‍ വിറച്ച 2019, 21-ലെ തിരിച്ചുവരവ്; പ്രവചനാതീതം കണ്ണൂര്‍ !

#ആദര്‍ശ് പി ഐ
പ്രതീകാത്മകചിത്രം | Congress, Cpm
പ്രതീകാത്മകചിത്രം | Congress, Cpm

ണ്ണൂരുപോലെ രാഷ്ട്രീയം ഇത്രമേല്‍ തിളച്ചുമറിയുന്നൊരു ജില്ല വേറെയുണ്ടാവില്ല. ശക്തവും തീവ്രവുമായ രാഷ്ട്രീയം പേറുന്ന മണ്ണ്. എണ്ണിയാലൊടുങ്ങാത്ത സമരങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ചരിത്രം തന്നെയാണ് അതിന് പിന്നില്‍. ആ സമരവീഥിയിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും.  ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുള്ള നിരവധി മണ്ഡലങ്ങളുണ്ട്. അത്തരത്തില്‍ ചുവപ്പ് കോട്ടയെന്ന വിശേഷണവും ചാര്‍ത്തികിട്ടി. കോണ്‍ഗ്രസിനും ലീഗിനുമുള്ള സ്വാധീനവും ശക്തമാണെന്നതിനാല്‍ എല്ലായിപ്പോഴും തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് ചൂടേറും. കൊണ്ടും കൊടുത്തും പാര്‍ട്ടികള്‍ കളത്തിലിറങ്ങുമ്പോള്‍ കണ്ണൂര്‍ പ്രവചനാതീതമെന്ന് പറയാതെ വയ്യ.

തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനാണ് പൊതുവേ ജില്ലയില്‍ മേല്‍ക്കൈ. മണ്ഡലരൂപീകരണത്തിന് ശേഷം സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിയുറച്ച കോട്ടകള്‍. എന്നാല്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളും ജില്ലയിലുണ്ട്. യുഡിഎഫിനെ ജില്ലയില്‍ കരുത്തോടെ നിര്‍ത്തുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ പരായജപ്പെടുത്താന്‍ പ്രാപ്തമാക്കുന്നതും ഈ ശക്തികേന്ദ്രങ്ങളിലെ വലിയ സ്വാധീനമാണ്. 

Content Highlights: kannur lok sabha constituency history ldf udf

Continue reading