ചരിത്രം തിരുത്തിയില്ല, 'കേരളം' ആവർത്തിച്ചില്ല; ഗഹലോത്തിനെ വീഴ്ത്തി ബിജെപി തിരിച്ചുവരവ്‌

#സ്വന്തം ലേഖകൻ
Ashok Gehlot | Photo: PTI
Ashok Gehlot | Photo: PTI

കോൺഗ്രസിന് ചരിത്രം തിരുത്താനായില്ല, പതിറ്റാണ്ടുകളായി തുടർന്നു പോന്ന രീതി ഇത്തവണയും രാജസ്ഥാനിൽ തുടർന്നു. ഭരണത്തുടർച്ചയെന്ന അശോക് ഗെഹ്ലോതിന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി ബി.ജെ.പി. സംസ്ഥാനത്ത് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാന തിരിഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടികളിൽ ഒന്ന് രാജസ്ഥാനിൽ നിന്നുള്ളതായിരുന്നു. ജനങ്ങളെ അടുത്തറിഞ്ഞ് അടിത്തട്ടിലെ വികസനങ്ങൾ ചർച്ച ചെയ്ത് സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും വിദ്യാർഥികൾക്കും വേണ്ടിയുള്ള വാഗ്ധാനങ്ങൾ, പ്രഖ്യാപനങ്ങൾ നടത്തി വോട്ട് ചോദിച്ചിറങ്ങിയ കോൺഗ്രസ് നേതൃത്വത്തിന് മുമ്പിൽ ഹിമാലയൻ പ്രതീക്ഷകളായിരുന്നു. എന്നാൽ ബി.ജെ.പിയുടെ പ്രചാരണങ്ങൾക്ക് മുമ്പിൽ അതൊക്കെയും നിഷ്പ്രഭമാകുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്.

1993 മുതലാണ് രാജസ്ഥാനിലെ ജനം മാറി മാറി ചിന്തിച്ചു തുടങ്ങുന്നത്. തുടർഭരണമെന്നത് കോൺഗ്രസിനോ ബി.ജെ.പിക്കോ സാധ്യമല്ലാത്ത ഒന്നായി മാറി. ബി.ജെ.പി, കോൺഗ്രസ് എന്നിങ്ങനെ അഞ്ചു വർഷം കൂടുമ്പോൾ ഭരണം മാറി മാറി വന്നു. ശക്തി കേന്ദ്രങ്ങളെന്ന് പാർട്ടി നേതൃത്വം വിശ്വസിക്കുന്നിടങ്ങളിലെ ജനങ്ങൾ പലപ്പോഴും അപ്രതീക്ഷിത നീക്കം നടത്തി ഇരുപാർട്ടികളേയും ഒരുപോലെ ഞെട്ടിച്ചു. 1998  മുതൽ രാജസ്ഥാന്റെ കടിഞ്ഞാൺ അശോക് ഗെഹ്ലോതും വസുന്ധര രാജെയും മാറി മാറി ഏറ്റെടുത്തു. മൂന്ന് തവണയാണ് ഗെഹ്ലോത് രാജസ്ഥാന്റെ അമരത്തെത്തിയത്. വസുന്ധരയാകട്ടെ രണ്ടുതവണയും. 1998, 2008, 2018 -ലെ തിരഞ്ഞെടുപ്പുകളിലാണ് അശോക് ഗെഹ്ലോത് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2003, 2013- ലായിരുന്നു വസുന്ധരയുടെ കാലം.

Content Highlights: rajasthan election next chief minister of rajasthan diya kumari or vasundhara or anu other

Continue reading