ഈ സിനിമയെ മുളയിലേ നുള്ളിക്കളയാമെന്നാണ് സെൻസർ ബോർഡ് കരുതിയതെന്ന് തോന്നുന്നു

പറുദീസ സിനിമാലൊക്കേഷനില്‍ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍ എന്നിവരോടൊപ്പം തമ്പി ആന്റണി
പറുദീസ സിനിമാലൊക്കേഷനില്‍ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍ എന്നിവരോടൊപ്പം തമ്പി ആന്റണി

'പാപ്പിലിയോ ബുദ്ധ' എന്ന സിനിമ കേരളത്തിൽ എന്തുകൊണ്ട് വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടില്ല? ഏതു സാധാരണപ്രേക്ഷകനും അങ്ങനെ ചിന്തിക്കും. ഉത്തരം കിട്ടാത്ത ചോദ്യമാണത്! 
    
എന്താണ് ജയന്‍ ചെറിയാന് പറ്റിയത്? എവിടെയാണു പിഴച്ചത്? ഒരു 'ബുജി' ലുക്കിന് താടിയും മുടിയും വളര്‍ത്താമായിരുന്നു! ന്യൂയോര്‍ക്കില്‍ നിന്ന് സംവിധാനത്തിലും ഛായാഗ്രഹണത്തിലും ബിരുദം നേടിയതാണോ ജയന്റെ കുറ്റം? അവിടെത്തന്നെയുള്ള ഫിലിം സ്‌കൂളില്‍ കുട്ടികളെ സിനിമ പഠിപ്പിക്കുന്നതോ? അങ്ങനെയുള്ള അമേരിക്കന്‍ പൗരന്‍ ഒരു മലയാള സിനിമയെടുക്കാന്‍ പാടില്ലായിരുന്നു എന്നാണോ കേരളത്തിലെ തലമൂത്ത സിനിമാ കാരണവന്‍മാര്‍ പറയുന്നത്? സംവിധായകനും നിര്‍മാതാവും അമേരിക്കന്‍ പൗരന്‍മാരായതുകൊണ്ടു മാത്രം നാഷണല്‍ അവാര്‍ഡിന് ഒരു നല്ല സിനിമ പരിഗണിക്കാതിരിക്കുമ്പോള്‍ അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയൂ? അങ്ങനെയുള്ള സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്‍മാര്‍ക്കും അവാര്‍ഡ് നിഷേധിക്കുന്നതിന് തുല്യമല്ലേ ആ തീരുമാനം? പണ്ടെങ്ങോ എഴുതിവച്ച പുരാതന നിയമങ്ങളില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ കാര്യം അതിലും കഷ്ടമാണ്. അവരീ സിനിമയെ മുളയിലേ നുള്ളിക്കളയാമെന്ന് കരുതിയെന്നു തോന്നുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ നിര്‍മാതാക്കളായ ഞാനും പ്രകാശ് ബാരെയും സംവിധായകന്‍ ജയന്‍ ചെറിയാനും അമേരിക്കന്‍ പൗരന്‍മാരായതുകൊണ്ടാണോ അങ്ങനെ കരുതിയത്? 

വയനാട് മുത്തങ്ങയില്‍ സംവിധായകന്‍ ജയനോടൊപ്പം തമ്പി ആന്റണി

Content Highlights: swapnangalkkum cinemakkum idayil Thampi Antony column

Continue reading