മദ്യവും കഞ്ചാവും ഉപയോഗിക്കുന്നത് കൂടി, വേണ്ടത് ആരോഗ്യ അടിയന്തരാവസ്ഥ

drugs
drugs

ഇന്ത്യൻ സമൂഹത്തിൻ്റെ അതിരുകളിൽ ഒതുങ്ങുന്ന ഒന്നല്ല ലഹരി ഉപയോഗം. സമപ്രായക്കാരുടെ സമ്മർദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, എളുപ്പത്തിൽ ലഭ്യമാകുന്നത് എന്നിവ കാരണം ഇത് സ്കൂൾ കുട്ടികൾ മുതൽ ജോലി ചെയ്യുന്നവരിൽവരെ വ്യാപിച്ചിരിക്കുന്നു. കുറ്റകൃത്യ കേന്ദ്രീകൃതമായ സമീപനത്തിൽനിന്ന് മാറി, ലഹരിമരുന്ന് ആസക്തിയെ ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

യുവജനങ്ങൾ മുന്നിൽ

സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം AIIMS ഡൽഹിയിലെ നാഷണൽ ഡ്രഗ് ഡിപെൻഡൻസ് ട്രീറ്റ്‌മെന്റ് സെന്ററുമായി (NDDTC) സഹകരിച്ച് 2019-ൽ നടത്തിയ 'ഇന്ത്യയിലെ ലഹരി ഉപയോഗത്തിൻ്റെ വ്യാപ്തിയും രീതിയും സംബന്ധിച്ച ദേശീയ സർവേ' പ്രകാരം:

16 കോടി ആളുകൾ (14.6%) മദ്യം ഉപയോഗിച്ചു; 5.2% പേർ മദ്യാസക്തി ഉള്ളവരായിരുന്നു.
3.1 കോടി ആളുകൾ കഞ്ചാവ് ഉപയോഗിച്ചു; 72 ലക്ഷം ആളുകൾക്ക് സഹായം ആവശ്യമായിരുന്നു
2.06% ആളുകൾ ഒപിയോയിഡുകൾ ഉപയോഗിച്ചു; 60 ലക്ഷം ആളുകൾക്ക് ചികിത്സ ആവശ്യമായിരുന്നു
1.18 കോടി ആളുകൾ (1.08%) വൈദ്യേതരമായി ലഹരിമരുന്ന് ഉപയോഗിച്ചു
1.7%കുട്ടികൾ ശ്വസിക്കുന്ന ലഹരിവസ്തുക്കൾ ഉപയോഗിച്ചു, ഇത് മുതിർന്നവരേക്കാൾ കൂടുതലാണ്
850,000 ആളുകൾ ലഹരിമരുന്ന് കുത്തിവെക്കുന്നു

2023-ൽ കേംബ്രിഡ്ജ്‌ പ്രിസംസ്: ​ഗ്ലോബൽ മെന്റൽ ഹെൽത് പ്രസിദ്ധീകരിച്ച  പഠനത്തിൽ കണ്ടെത്തിയത് സർവേ ചെയ്ത യുവാക്കളിൽ 32.8% പേർ ലഹരിവസ്തുക്കൾ ഉപയോഗിച്ചു എന്നാണ്‌. 75.5% പേർ ചെറുപ്പത്തിലേ ഉപയോഗം ആരംഭിച്ചിരുന്നു. കൂടുതലായി ഉപയോഗിച്ചത് പുകയില (26.4%), മദ്യം (26.1%), കഞ്ചാവ് (9.5%) ആണ്. 

2019-ലെ ദേശീയ സർവേ പ്രകാരവും ആഭ്യന്തര മന്ത്രാലയത്തിന്റെ 2023-ലെ കണക്കുകൾ പ്രകാരവും 2019–2021 കാലയളവിൽ ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ലഹരിമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ ഛത്തീസ്ഗഡ്, ത്രിപുര, പഞ്ചാബ്, അരുണാചൽ പ്രദേശ്, ഗോവ. ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ: യുപി, പഞ്ചാബ്, സിക്കിം, ഛത്തീസ്ഗഡ്, ഡൽഹി. ഏറ്റവും കൂടുതൽ ഒപിയോയിഡ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ: സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം. 

സർക്കാർ എന്താണ് ചെയ്യുന്നത്?

കേന്ദ്രസർക്കാർ നാഷണൽ മുക്ത് ഭാരത് അഭിയാൻ (2020) ആരംഭിച്ചു, ഇത് താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

5.2 കോടി യുവാക്കൾ ഉൾപ്പെടെ 15.59 കോടി ആളുകൾക്ക് ബോധവൽക്കരണം നൽകി. 27 ലക്ഷം വ്യക്തികൾക്ക് ചികിത്സ നൽകി
730-ൽ അധികം സൗജന്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു. 10,000-ൽ അധികം പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുത്തു. സഹായത്തിനായി 24x7 ദേശീയ ഹെൽപ്പ് ലൈൻ (14446) രൂപീകരിച്ചു. 

നടപടിക്രമങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ ഇവയാണ്.:

2024-ൽ 25,330 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. 2023-നേക്കാൾ 55% കൂടുതലായിരുന്നു. 

സിന്തറ്റിക് മരുന്നുകൾ, കൊക്കെയ്ൻ, ദുരുപയോഗം ചെയ്യുന്ന മരുന്നുകൾ എന്നിവയുടെ പിടിച്ചെടുക്കലിലും വർധന ഉണ്ടായിട്ടുണ്ട്. 

എന്തുചെയ്യാൻ കഴിയും?

*വസ്തുതകളും ലഭ്യമായ പിന്തുണാ സംവിധാനങ്ങളും അറിയുക.
*ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഹെൽപ്പ് ലൈനുകൾ ഉപയോഗിക്കുക..
*തെറാപ്പിക്കോ റിഹാബിലിറ്റേഷനോ പോകുന്നവരെ സഹായിക്കുക.
*ലക്ഷണങ്ങൾ തിരിച്ചറിയുക: മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ശരീരഭാരം കുറയുക, കണ്ണുകൾ ചുവക്കുക, മയക്കം, ഒറ്റപ്പെടൽ എന്നിവ.

കൂടുതൽ യുവാക്കൾ ആസക്തിയുടെ കെണിയിൽ അകപ്പെടുന്നതിനാൽ ശിക്ഷയിൽനിന്ന് പ്രതിരോധം, തെറാപ്പി, റീ ഇന്റ​ഗ്രേഷൻ എന്നിവയിലേക്ക് മാറണം. 

Content Highlights: Drug abuse in India is rising, affecting millions Learn about the extent of the problem