പന്ത് ഇനി ഇന്ത്യയുടെ കോര്‍ട്ടിൽ; ചൈനയുടെ താരിഫ് ബ്ലോക്കിൽ ഐഫോണ്‍ ഹബ്ബായി വളരുമോ രാജ്യം?

ചൈനയും അമേരിക്കയും തീരുവയുദ്ധം കടുപ്പിക്കുമ്പോള്‍ അത് ലോകരാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമോ? പകരത്തിന് പകരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്കയെ ഒഴിവാക്കി മറ്റ് രാഷ്ട്രങ്ങളില്‍ കൂടുതല്‍ വിപണി കണ്ടെത്തുകയും ചൈനയെ പ്രധാന ഉത്പാദന കേന്ദ്രമാക്കിയ അമേരിക്കന്‍ കമ്പനികള്‍ ബദല്‍ രാഷ്ട്രങ്ങളെ തേടുകയോ ചെയ്യുമ്പോള്‍ അത് കൂടുതല്‍ വിപുലമായ സാധ്യതകളാണ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ഇന്ത്യയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ നികുതി 26 ശതമാനമാണ്. അതായത് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യാന്‍ 26 ശതമാനം നികുതി അടയ്ക്കണമെന്ന് അര്‍ഥം. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 18 ശതമാനമാണ് അമേരിക്കയിലേക്ക് പോകുന്നത്. പുതിയ നികുതി പരിഷ്‌കാരം രാജ്യത്തെ ഉത്പാദകരേയും വ്യാപാരത്തേയും ലാഭത്തേയും ബാധിക്കും.
ഇന്ത്യയിൽ ഐഫോണ്‍ നിർമിക്കുകയെന്നത് ഏറെക്കാലമായുള്ള ചർച്ചയാണ്. താരിഫ് പ്രഖ്യാപനം ഇന്ത്യയുടെ ഈ മോഹത്തിന്‍റെ കടയ്ക്കലും കത്തിവെയ്ക്കുകയാണ്. എന്നാല്‍ ട്രംപിന്റെ നികുതി യുദ്ധം ഫലപ്രദമായി ഉപയോഗിച്ചാല്‍ അത് ഇന്ത്യയെ ഐഫോണ്‍ നിര്‍മാണ ഹബ്ബാക്കി വളര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐഫോണ്‍ നിർമാണത്തിൽ ചൈനയെ പോലെയോ ചൈനയ്ക്ക് മുകളിലോ എത്താനുള്ള സാധ്യകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്നാണ് വിദഗ്ധാഭിപ്രായം. നികുതിയുദ്ധത്തിന്‍റെ സാധ്യതകൾ മുതലെടുത്താൽ ഇന്ത്യ വൈകാതെ തന്നെ ലോകത്തെ ഒന്നാം നമ്പർ ഐഫോണ്‍ നിർമാതാക്കളായി മാറും. ആപ്പിൾ കമ്പനിയും അതിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Can India Become The Next iPhone Manufacturing Hub After Trump Tariffs Hit Apple