ക്രീസിൽ കിവീസിനെ മുട്ടുകുത്തിച്ച ദുബായ് സംഘത്തിലെ മലയാളി

ബാസില്‍ ഹമീദ് മുന്‍ ഇന്ത്യന്‍ താരവും യുഎഇ ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്ന റോബിന്‍ സിങ്ങിനൊപ്പം | Photo: instagram.com/basil.hameed04
ബാസില്‍ ഹമീദ് മുന്‍ ഇന്ത്യന്‍ താരവും യുഎഇ ക്രിക്കറ്റ് ടീം പരിശീലകനുമായിരുന്ന റോബിന്‍ സിങ്ങിനൊപ്പം | Photo: instagram.com/basil.hameed04

ഗസ്റ്റ് 19, യുഎഇയ്ക്ക് അവരുടെ ക്രിക്കറ്റ് ചരിത്രത്തില്‍ മറക്കാനാകാത്ത ദിവസമാണ്. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് അട്ടിമറിച്ച അവര്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ് യോഗ്യതയുള്ള ഒരു പ്രധാന രാജ്യത്തിനെതിരായ തങ്ങളുടെ ആദ്യ ജയമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ദിനം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2-1ന് നഷ്ടമായെങ്കിലും രണ്ടാം മത്സരത്തില്‍ നേടിയ ആ ജയം യുഎഇ ടീമിന് സമ്മാനിച്ച ആത്മവിശ്വാസം ചില്ലറയൊന്നുമല്ല. ടിം സൗത്തി നയിച്ച യുവ താരങ്ങളടങ്ങിയ ടീമായിരുന്നു കിവീസിന്റേതെങ്കിലും യുഎഇയുടെ ജയത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല. ലോകത്ത് ഏത് കോണിലും ഒരു മലയാളിയുണ്ടെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. യുഎഇയുടെ ഈ ചരിത്ര വിജയത്തിലും ഒരു മലയാളി സാന്നിധ്യമുണ്ട്. കോഴിക്കോട് പന്നിയങ്കരക്കാരന്‍ ബാസില്‍ ഹമീദ്. 2019 മുതല്‍ യുഎഇ ടീമിന്റെ ഭാഗമാണ് ബാസില്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20-ന് ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിലെ യുഎഇ - നമീബിയ മത്സരത്തിനിടെയുണ്ടായ ഒരു സംഭവം ഇങ്ങ് കേരളത്തില്‍ വൈറലായിരുന്നു. അന്നത്തെ മത്സരത്തിനിടെ ഗ്രൗണ്ടില്‍ മുഴങ്ങിയ മലയാളത്തിലുള്ള സംസാരമാണ് മലയാളികില്‍ കൗതുകമുണര്‍ത്തിയത്. ഗീലോങ്ങിലെ സൈമണ്ട്‌സ് സ്‌റ്റേഡിയത്തില്‍ യുഎഇയുടെ ബാറ്റിങ്ങിനിടെ മുഴങ്ങിയ മലയാളം വാചകങ്ങള്‍ക്കു പിന്നില്‍ തലശേരിക്കാരന്‍ സി.പി റിസ്വാനും ബാസില്‍ ഹമീദുമായിരുന്നു. നമീബിയയുടെ ഡേവിഡ് വീസിനെ നേരിടാനൊരുങ്ങുമ്പോഴായിരുന്നു പിച്ചില്‍ ഇരുവരുടെയും മലയാളത്തിലുള്ള സംസാരം. ഇതില്‍ റിസ്വാന്‍ അന്ന് യുഎഇ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനുടമയും. ഒട്ടും മോശമല്ല ബാസിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സും 50 വിക്കറ്റും നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോഡ് ഈ പന്നിയങ്കരക്കാരന്റെ പേരിലാണ്. യുഎഇക്കായി 37 ഏകദിനങ്ങളില്‍ നിന്ന് 817 റണ്‍സും 30 ടി20 മത്സരങ്ങളില്‍ നിന്നായി 329 റണ്‍സുമാണ് സമ്പാദ്യം. ഏകദിനത്തില്‍ 36 വിക്കറ്റും ടി20-യില്‍ 17 വിക്കറ്റും ബാസിലിന്റെ അക്കൗണ്ടിലുണ്ട്. കേരള രഞ്ജി ട്രോഫി ടീം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഇന്ത്യയ്ക്കായി കളിക്കണമെന്ന മോഹം മാറ്റിവെച്ച് പ്രവാസിയായതും ഒടുവില്‍ യുഎഇ ക്രിക്കറ്റ് ടീമിനൊപ്പം ലോകകപ്പ് വേദിവരെയെത്തിയതുമായ കഥ പങ്കുവെയ്ക്കുകയാണ് ബാസില്‍.

Content Highlights: basil hameed First Malayali to score 1000 runs and 50 wickets in international cricket

Continue reading