ബിരുദ വിദ്യാര്‍ഥി തുനിഞ്ഞിറങ്ങി, സർവകലാശാല അധ്യക്ഷന് പണിപോയി; വെളിവായത് ഗവേഷണ തട്ടിപ്പുകളുടെ പരമ്പര

ഗവേഷണ പ്രബന്ധങ്ങളിലെ കോപ്പിയടി നമ്മുടെ നാട്ടില്‍ പുതിയ വാര്‍ത്തയല്ല. എന്നാല്‍, ശാസ്ത്രലോകത്തെ ആകെ ഞെട്ടിച്ച ഒരു ഗവേഷണ തട്ടിപ്പിന്റെ വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍നിന്ന് പുറത്തുവന്നത്, അതും ലോകപ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന്. യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും അതിപ്രശസ്ത ന്യൂറോസയന്റിസ്റ്റും ശതകോടീശ്വരനുമായ മാര്‍ക് ടെസ്സിയര്‍ ലവിഞ്ഞെയുടെ ഗവേഷണ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് വെറും പതിനെട്ട് വയസ്സുള്ള വിദ്യാര്‍ഥിയാണ്. ഇതേത്തുടര്‍ന്ന് ലവിഞ്ഞെയ്ക്ക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നു. ഈ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന തിയോ ബേക്കര്‍ എന്ന വിദ്യാര്‍ഥി പ്രശസ്തമായ ജോര്‍ജ് പോള്‍ക് പത്രപ്രവര്‍ത്തക പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു.
ഡോ. ലെവിഞ്ഞെ ആള് ചില്ലറക്കാരനല്ല. ലോകപ്രശസ്ത ന്യൂറോ സയന്റിസ്റ്റും മസ്തിഷ്‌ക വികാസത്തേക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവുമാണ്. മുന്‍പ് കാലിഫോര്‍ണിയ, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്കിലെ റോക്‌ഫെല്ലര്‍ തുടങ്ങിയ അതിപ്രശസ്ത സര്‍വകലാശാലകളുടെ തലവനായിരുന്നു. ഗവേഷകനെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ സര്‍വസമ്മതനും അപ്രതിരോധ്യനുമാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തില്‍ സംശയമുന്നയിക്കാന്‍ പോലും ഒരാളും ധൈര്യപ്പെടില്ല എന്നിരിക്കെയാണ് ഒരു ബിരുദ വിദ്യാര്‍ഥിയുടെ കണ്ടെത്തലുകള്‍ ലെവിഞ്ഞെയെ സ്ഥാനഭ്രഷ്ടനാക്കിയത് എന്നതാണ് കൗതുകകരം.
Content Highlights: Stanford University president announces resignation, Marc Tessier-Lavigne, Research fraud