വിജയരാഘവന്റെ 'വർഗീയ' ഗ്രനേഡ് സി.പി.എം പാളയത്തിൽ പൊട്ടുമോ?

#പി. മുരളീധരൻ
സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അലങ്കരിച്ച മരം | Photo: PTI
സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അലങ്കരിച്ച മരം | Photo: PTI

പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്ക് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് മുസ്ലീം വർഗീയവാദികളുടെ പിൻബലമുണ്ടായിരുന്നുവെന്ന സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിവാദ പ്രസ്താവന വരുംനാളുകളിൽ സി.പി.എം സ്വീകരിക്കാൻ പോവുന്ന കടുത്ത കോൺഗ്രസ് വിരുദ്ധ സമീപനത്തിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസ്താവനയെ മുതിർന്ന നേതാക്കൾ ആരുംതന്നെ തള്ളിപ്പറഞ്ഞിട്ടില്ല, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ഇടതു മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെയും പോലുള്ള സമുന്നത നേതാക്കൾ പിന്തുണ നൽകുകയും ചെയ്തു. പി.കെ. ശ്രീമതിയാകട്ടെ, വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് വ്യക്തമാക്കി. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും തുടർച്ചായി പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.പി.എമ്മിലുണ്ടാവുന്ന ബൃഹത്തായ നിലപാടുമാറ്റത്തിന് അടിവരയിടുന്നതാണ് വിജയരാഘവന്റെ വിവാദപ്രസംഗത്തിനു മുതിർന്ന നേതാക്കൾ നൽകുന്ന പിന്തുണ. പൗരത്വനിയമം പോലുള്ള പ്രശ്‌നങ്ങളിൽ അമിതോത്സാഹം കാട്ടിയ സി.പി.എം അമിതമായി ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തോന്നൽ ഭൂരിപക്ഷ സമുദായത്തിലുണ്ടാക്കിയെന്ന വിലയിരുത്തൽ പാർട്ടി ഗൗരവമായെടുത്തിരിക്കുന്നുവെന്ന് വ്യക്തം. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ പലസ്തീൻ കണ്ടതിലേക്കും വലിയ കൂട്ടക്കൊലകൾ ഗാസയിൽ അരങ്ങേറുമ്പോഴും കാര്യമായ പ്രതിഷേധ പ്രകടനങ്ങൾക്ക് പാർട്ടി മുൻകൈയെടുക്കാത്തത് ആ നിലപാടു മാറ്റത്തിന്റെ പ്രതിഫലനമാണ്. പക്ഷേ, ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്കുള്ള ഈ മാറ്റം എന്തൊക്കെ പ്രത്യാഘാതങ്ങൾ പാർട്ടിക്കുണ്ടാക്കും എന്ന കാര്യത്തിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന സംശയം ശക്തമാണ്.

Content Highlights: Massive shift in the CPM's stance on issues related to communalism

Continue reading