ചുവന്ന കൈപ്പത്തി, 15 മിനിറ്റ് മൗനവ്രതം; സെർബിയൻ സർക്കാരിനെ ഉലച്ച് മേൽക്കൂരയിൽനിന്ന് ഉയർന്ന വിപ്ലവം

സെർബിയയിലെ നോവി സാദിലെ 'സ്വാതന്ത്ര്യത്തിന്റെ പാലം' ഉപരോധിക്കുന്ന പ്രതിഷേധക്കാരുടെ ആകാശദൃശ്യം | Photo: Associated Press
സെർബിയയിലെ നോവി സാദിലെ 'സ്വാതന്ത്ര്യത്തിന്റെ പാലം' ഉപരോധിക്കുന്ന പ്രതിഷേധക്കാരുടെ ആകാശദൃശ്യം | Photo: Associated Press

വടക്കന്‍ സെര്‍ബിയയിലെ നോവി സാദ് റെയില്‍വേ സ്‌റ്റേഷന്‍. 2024 നവംബര്‍ ഒന്ന്, രാവിലെ 11:52 
സ്റ്റേഷന് പുറത്ത് പുതുതായി നിര്‍മ്മിച്ച 48 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്ക് (Cannopy) താഴെ യാത്രക്കാര്‍ തിരക്കിട്ട് നടക്കുകയാണ്. ചില യാത്രക്കാര്‍  തണലില്‍ വിശ്രമിക്കുന്നുമുണ്ട്. പൊടുന്നനെയാണ് ആ കോണ്‍ക്രീറ്റ് നിര്‍മ്മിത മേല്‍ക്കൂര തകര്‍ന്നുവീണത്. എന്തുചെയ്യുമെന്ന് ചിന്തിക്കാന്‍ പോലുമുള്ള സമയം കിട്ടുന്നതിന് മുമ്പ് ഭീമന്‍ കോണ്‍ക്രീറ്റ് പാളികള്‍ യാത്രക്കാര്‍ക്കുമേല്‍ പതിച്ചു. 14 പേരാണ് തത്ക്ഷണം മരിച്ചത്. ഇവരില്‍ ഒരാളൊഴികെ എല്ലാവരും സെര്‍ബിയന്‍ പൗരന്മാര്‍. പിന്നീട് മരിച്ച ഒരാളടക്കം ആകെ 15 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. 

എസ്‌കവേറ്ററുകളും ക്രെയിനുകളും ഉള്‍പ്പെടെയുള്ള ഭീമന്‍ യന്ത്രസാമഗ്രികളുമായി സെര്‍ബിയയിലുടനീളമുള്ള വിവിധ നഗരങ്ങളില്‍ നിന്നെത്തിയ 80 പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോണ്‍ക്രീറ്റ് കൂമ്പാരത്തിനടിയില്‍ നിന്ന് മൂന്നുപേരെ അവര്‍ രക്ഷപ്പെടുത്തിയെങ്കിലും ഇവരില്‍ ഒരാള്‍ 16 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ ബാക്കിയുള്ളവരുടെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടതായി വന്നു. 

Content Highlights: Revolution that rose from concrete debris: Anti-corruption protest by students in Serbia explained

Continue reading