പഹൽഗാം കുറ്റപത്രത്തിൽ ഹമാസിന്റെ പേരെടുത്തു പറഞ്ഞതിന് പിന്നിലെന്ത്?

പഹൽഗാം ഭീകരാക്രമണവുമായി ഗാസയിലെ സായുധ സംഘടന ഹമാസിന് ബന്ധമുണ്ടാകാമെന്നും അതു സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണ്ടതാണെന്നും ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) പരസ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച 1,597 പേജുകളുള്ള കുറ്റപത്രത്തിലുള്ള ഹമാസ് സംബന്ധിച്ച പരാമർശം പുറത്തുവന്നത് ഈയിടെയാണ്.
ഇന്ത്യയിൽ നടന്ന ഒരു ഭീകരാക്രമണ കേസിന്റെ അന്വേഷണത്തിൽ ഇതാദ്യമായാണ് ഹമാസിന്റെ പേര് ഒരു കുറ്റപത്രത്തിൽ പരാമർശിക്കപ്പെടുന്നത്. പ്രതിപ്പട്ടികയിലുള്ള ലഷ്‌കറെ തോയ്ബ, നിഴൽ സംഘടന ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നിവയ്ക്ക് ഹമാസുമായും അൽ ഖ്വയ്ദയുമായും അതിന്റെ ആഗോള ഘടകങ്ങളുമായും എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഉറപ്പാക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ പറയുന്നു. ഇന്ത്യക്കെതിരെയുള്ള നിഴൽയുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ അന്താരാഷ്ട്ര ഭീകരസംഘടനകളെ ഒരുമിച്ച് കൊണ്ടുവരാൻ പാകിസ്താൻ ചാരസംഘടന ഐഎസ്‌ഐ ശ്രമിക്കുന്നതായും അതിന്റെ ഭാഗമായാണ് ഹമാസിനെ കൊണ്ടുവന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നു.
Content Highlights: The National Investigation Agency (NIA) has officially mentioned Palestinian outfit Hamas in its 1,597-page chargesheet on the 2025 Pahalgam massacre, highlighting tactical similarities to the October 7 attacks and exploring operational links between Pakistani proxy terror groups and global networks under a broader 'D 6' conspiracy.