കാസ്പിയൻ കടലിലെ ഡ്രോണാക്രമണം; യുക്രൈൻ, ഇറാൻ യുദ്ധങ്ങൾ ഒരുമിച്ച് കത്തുമ്പോൾ

പ്രതീകാത്മക ചിത്രം | Mosco 24
പ്രതീകാത്മക ചിത്രം | Mosco 24

വിവിധ യുദ്ധമുന്നണികളിലൂടെ റഷ്യ യുക്രൈനിൽ കനത്ത ആക്രമണം തുടങ്ങിയത് നാലരവർഷം മുമ്പാണ്. അന്ന് ആരും കരുതിയിട്ടുണ്ടാവില്ല, യുദ്ധം അനന്തമായി നീളുമെന്ന്. സൈനികശക്തിയിൽ പലമടങ്ങ് മുന്നിട്ടു നിൽക്കുന്ന റഷ്യക്ക് വൊളോദിമർ സെലൻസ്‌കി നയിക്കുന്ന മുൻ സോവിയറ്റ് റിപ്പബ്ലിക്ക് വെല്ലുവിളി ആകില്ലെന്ന വിലയിരുത്തൽ തിരുത്താൻ ലോകം ആഴ്ചകൾക്കകം നിർബന്ധിതമായി. മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും കലവറയില്ലാത്ത പിന്തുണയായിരുന്നു അക്കാലത്ത് യുക്രൈന്റെ ചെറുത്തുനിൽപ്പിന്റെ അസ്തിവാരം.

ഇന്ന് യുക്രൈനെ 'സൗജന്യമായി' സഹായിക്കുന്നതിൽ വലിയ താൽപ്പര്യമില്ലാത്ത ഡൊണാൾഡ് ട്രംപാണ് ബൈഡന്റെ സ്ഥാനത്ത്, കടുത്ത സാമ്പത്തിക പ്രശ്നങ്ങളെ നേരിടുന്ന യൂറോപ്പിന് പതിവുപോലെ സഹായിക്കാനുമാകുന്നില്ല. എങ്കിലും പിടിച്ചുനിൽക്കാൻ മാത്രമല്ല, റഷ്യയ്ക്ക് കനത്ത ആഘാതമേൽപ്പിക്കാനും യുക്രൈന് സാധിക്കുന്നു. ഒരാളിന്റെ സമ്പൂർണപതനം വരെ നീളുന്ന ഒരുതരം സഹനസമരമായിയിരിക്കുകയാണ് ഈ യുദ്ധം. ഇരുരാജ്യങ്ങളുടെയും അവകാശവാദങ്ങളുടെയും വീമ്പുകളുടെയും മൂടുപടം നീക്കിയാൽ നിലവിൽ യുക്രൈന് തന്ത്രപരവും മനശാസ്ത്രപരവുമായ നേരിയ മുൻതൂക്കമുണ്ടെന്നു പറയാം.

Content Highlights: Ukraine targeted an Iranian cargo ship in the Caspian Sea to disrupt Russian supply lines., The 2026 conflict analysis shows Russia's 'Spring-Summer' offensive failed to gain significant territory., Ukraine's drone technology is successfully targeting Russia's oil infrastructure, causing fuel shortages., The war has evolved into a unified front involving Iran and North Korea supporting Russia., Casualty estimates for the ongoing conflict exceed 2 million soldiers across both sides.

Continue reading