മഹാസഖ്യത്തില്‍ മൂന്ന് പുതിയ പാര്‍ട്ടികള്‍, എന്‍ഡിഎയില്‍ രണ്ട്; സീറ്റ്ചര്‍ച്ചയില്‍ കലങ്ങുമോ ബിഹാര്‍?

NATIONAL POLITICS
#എം.എസ്. രാഖേഷ് കൃഷ്ണന്‍
ഒരു പൊതുയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവർ | Photo: PMO via PTI Photo
ഒരു പൊതുയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവർ | Photo: PMO via PTI Photo

2025 നവംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണികള്‍ ഒരുങ്ങിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പുതിയ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രഖ്യാപനവുമൊക്കെയാണ് ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ.) ഇതുവരെ പുറത്തെടുത്ത ആയുധങ്ങള്‍. വോട്ട് മോഷണമെന്ന ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ ബിഹാറിനെ ഇളക്കിമറിച്ച യാത്രയായിരുന്നു മഹാസഖ്യത്തിന്റെ മറുപടി. 

ദിനംതോറും പുതിയ രാഷ്ട്രീയനീക്കങ്ങളുണ്ടാകുന്ന ബിഹാറില്‍ ഇരുമുന്നണികളും അതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനുള്ള ആദ്യപടിയായി സീറ്റ് വിഭജനചര്‍ച്ചകളും അനൗദ്യോഗികമായി എന്നേ തുടങ്ങിക്കഴിഞ്ഞു. പക്ഷേ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുന്നില്ലെന്ന് മാത്രം. ഇതിന്റെ കാരണം ഇരുമുന്നണികളിലും പുതുതായെത്തിയ കക്ഷികളാണ്. അതിനിടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പേ നിതീഷ് കുമാര്‍ ഒരു സീറ്റില്‍ തന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്പുരില്‍ മുന്‍മന്ത്രി സന്തോഷ് കുമാര്‍ നിരാല ജനതാദള്‍ (യു) സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ സാക്ഷിയാക്കിയായിരുന്നു ഇത്.

Content Highlights: Bihar Assembly Elections 2025 Seat-Sharing Challenges and Emerging Political Dynamics

Continue reading